കാടെന്തെന്നറിയാത്ത
കുട്ടികളിൽ ഒരുവൾ
ഫ്ലാറ്റുകൾ നിറഞ്ഞൊരു
നഗരം വരച്ചു..
മറ്റൊരുവൻ
സിംഹവും കടുവയും
മാനും മയിലും മുയലും
നിറഞ്ഞൊരു കാഴ്ച്ചബംഗ്ലാവ് വരച്ചു...
ഒരു കുട്ടി
അവന്റെ ചിത്രത്തിൽ
കണ്ണെത്താ ദൂരത്തോളം
റബ്ബർ മരങ്ങൾ വച്ചുപിടിപ്പിച്ചു..
ഒരുവൻ മാത്രം
മരങ്ങൾ നിറഞ്ഞ കാട് വരച്ചു..
ടീച്ചർ ഒന്നുകൂടി നോക്കി
കാട് തന്നെ...
കായ്ഫലങ്ങൾ വിളഞ്ഞു കിടക്കുന്ന,
കാടുമുഴുവൻ പടുവൃക്ഷമായി
വളർന്നുകൊണ്ടിരിക്കുന്ന,
ഒരായിരം ജാതിമരങ്ങൾക്കു-
നടുവിൽ പേടിച്ചരണ്ട-
ഒരു മുയൽ കുഞ്ഞ്..