Saturday, December 22, 2012

അയാളും ഞാനും തമ്മില്‍



















ആദ്യം  കാണുമ്പോള്‍
മതം പറഞ്ഞു തല്ലുപിടിക്കുന്ന
രണ്ടു കുട്ടികളെ ദേശീയ ഗാനം
പഠിപ്പിക്കുകയായിരുന്നു അയാള്‍  ...

പിന്നീടൊരിക്കല്‍
സന്ധ്യ പൂക്കുന്ന വഴിയില്‍
വിളക്കുകാലിന്നു ചോട്ടില്‍
വഴിമറന്നു നിന്നിരുന്നു അയാള്‍ ...
വീട്ടുവാതില്‍ക്കലോളം
കൊണ്ടു ചെന്നെത്തിച്ചിട്ടും,
ഒന്നു മുട്ടി വിളിക്കാതെ പോലും -
എനിക്കൊപ്പം
തെരുവിലേക്ക് പോന്നു..


ശീതീകരിച്ച മുറിയില്‍
സഹോദരിയുടെ  -
കന്യാച്ചര്‍മത്തിനവകാശം
ചോദിച്ച്  അവളുടെ -
ഉടുതുണിയുരിഞ്ഞവനാണ് മകന്‍ ...
മച്ചിലൊരു പൂമാലക്ക്  പിറകില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട് മകളെന്നും,
അമ്മക്ക് മൂന്നു നേരം മൗനം
ഉരുട്ടി തീറ്റിക്കുന്നുണ്ടവനെന്നും,
തെരുവിലേക്കുള്ള വഴിയിടങ്ങളില്‍
മൗനം പൊട്ടിവീണ വാക്കുകള്‍ ....


അവസാനമായി അയാളെ കാണുമ്പൊള്‍
നഗരമദ്യത്തില്‍ -
ഓടുന്ന ബസില്‍
പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട് ...
തൊട്ടരുകില്‍
ധനിക ബാലന്‍റെ കയ്യിലെ -
അപ്പം തട്ടിയെടുത്തോടിയ അയാളെ
വളഞ്ഞിട്ടടിക്കുകയാണ് ജനം...
ജയിലില്‍ നിന്നുമാണ് ഒരു ഒറ്റക്കയ്യന്‍
വന്നടിച്ചിട്ടു പോയത് ..
പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ വിധിപറയുന്ന -
കോടതി വളപ്പില്‍ നിന്നും
അച്ഛനും മകനും അമ്മാവനും
വന്നയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി...
സൂര്യനെല്ലിയിലെ -
സൂര്യകാന്തി പൂവിനെ കുറിച്ച്
കവിത എഴുതിയ വിപ്ലവ കവിയും
ഉണ്ടായിരുന്നു അയാളെ ചവിട്ടാന്‍ ...
അപ്പക്കഷ്ണം നഷ്ട്ടപ്പെട്ട
കാക്കയുടെ സങ്കടത്തെ പറ്റി
എഴുതിയ കവിത ചിരുട്ടി
ഞാനും ഒരടികൊടുത്തു ....
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം
വന്നിരുന്നു...
പരമോന്നത നീതിപീഠം
തെരുവിലേക്ക് ഇറങ്ങിവന്ന് അയാളെ -
മരണം വരെ തൂക്കികൊല്ലാന്‍ വിധിച്ചു ...


                                                          യോതിഷ് ആറന്മുള


Wednesday, December 12, 2012

ശവംതീനികള്‍










കോഴിബിരിയാണി
കഴിക്കുന്നതും
സ്വപ്നം കണ്ട്
കടല്‍പ്പുറത്ത്
ആകാശം  നോക്കി -
കിടക്കുമ്പോളാണ്
അനാഥമാകുന്ന -
പരല്‍കുഞ്ഞുങ്ങളുടെ
വേദനയോര്‍ത്ത്
ഞാനിന്നും പട്ടിണിയാണെന്ന്
ഒരു പൊന്മാന്‍ വന്നു പറഞ്ഞത്..
തിരതല്ലി മരിച്ച,
മുക്കുവന്‍റെ പച്ച -
മാംസം തേടി പോകുന്നൊരു  -
ശവം തീനിയുറുമ്പ്
എന്നെ കൂട്ടിനു  -
വിളിച്ചതും അപ്പോഴായിരുന്നു ....


യോതിഷ് ആറന്മുള

Thursday, December 6, 2012

യുക്തി

















ഞാനവനെയും
അവനെന്നേയും
സ്നേഹിക്കുന്നിടത്ത്
ഒരു മതമുണ്ട്‌ ...
അതല്ലാതെ -
നാലമ്പലത്തിനുള്ളില്‍
വിവസ്ത്രനാക്കുന്ന ,
പെണ്ണായുസ്സുമുഴുവന്‍
വസ്ത്രത്തില്‍ തളച്ചിടുന്ന ,
തമ്മില്‍ കുത്തി മരിക്കുന്ന,
മതമെനിക്ക് വെറുപ്പാണ് ...

ഞാനവനെയും
അവനെന്നേയും
ചേര്‍ത്തുനിര്‍ത്തുന്നിടത്ത്
ഒരു ജാതിയുണ്ട് ..
അല്ലെങ്കില്‍
നിങ്ങള്‍ പറയുക ..
പുലയനെങ്ങനെ പുലയനായെന്നും
പറയനെങ്ങനെ പറയനായെന്നും
കുറവനെങ്ങനെ കുറവനായെന്നും
അവനിലെങ്ങനെ
തീണ്ടാലുണ്ടായെന്നും
പറഞ്ഞു തരിക ....
ശകുന ജന്മങ്ങള്‍ക്ക്
തീണ്ടലില്ലാത്തതെന്തു കേമം ...
ഇല്ലത്ത് കാവലുകിടപ്പവന്‍
നമ്പൂരിയാവാത്തതുമെന്തു കേമം ....
എന്നെ തൊട്ടുണ്ടായോരശുദ്ധി-
കുളിച്ചീടുകില്‍
ഒലിച്ചു പോയീടുമെങ്കിലാ-
ജാതിയുമെനിക്ക് വെറുപ്പാണ് ...

കല്‍ദൈവത്തിന്‍റെ
കൈയറ്റുപോയി  ...
താഴ്ന്നകുല ജാതിതന്‍
തീണ്ടലും ...
ആര്‍ത്തവസ്ത്രീതന്‍
അശുദ്ധിയുമെന്നു -
പ്രശ്നംവച്ച കണിയാനുരച്ചു ....
മാസങ്ങളോളം കുളിക്കാതൊരു-
തൊരപ്പന്‍ ശ്രീകോവിലില്‍
കയറിയതും
ഒരു പല്ലി ചത്തു-
കിടന്നതും ആരുമറിഞ്ഞില്ല...
എത്ര കഷ്ടം -
ദൈവത്തിനു പോലുമുണ്ട്  
ഈ അയിത്തം ...
എന്തിനേറെ  പറയുന്നു ,
മനുഷ്യനെ -
മതം കൊണ്ട് തമ്മിലടിപ്പിക്കുന്ന
ജാതികൊണ്ട്‌ തമ്മിലകറ്റുന്ന
ദൈവത്തെയും എനിക്ക്  വെറുപ്പാണ്..

യോതിഷ് ആറന്മുള    

Wednesday, December 5, 2012

വെറുതേ ..












മറന്നു പോയെങ്കിലാ-
കഥ പറയാം ഞാന്‍ ...
ഒരിക്കല്‍ നിനക്കേറെ -
പ്രിയമായിരുന്ന
കളിക്കോപ്പുകള്‍ക്കിടയില്‍
ക്ലാവ്വുപിടിച്ചു കിടക്കുന്നുണ്ട്
ഞാനിന്നും  ...
കൈകാലടര്‍ന്നു പോയ-
പാവകള്‍ക്കിടയില്‍ നിന്നും ,
ചക്രമൂര്‍ന്നു പോയ -
തീവണ്ടിക്കിടയില്‍ നിന്നും,
നീ - മയില്‍‌പീലി തുണ്ടുകള്‍
തിരഞ്ഞു പെറുക്കുമ്പോഴും -
ഹൃദയമുടഞ്ഞു ഞാന്‍
അവിടെ തന്നെ -
കിടക്കുന്നുണ്ടായിരുന്നു...
നിന്‍റെ ഓര്‍മകളുടെ ചെപ്പില്‍
സൂക്ഷിച്ചു വച്ചിരിക്കുന്ന
മയില്‍പീലി തുണ്ടുകള്‍ക്കിടയില്‍
എവിടെയെങ്കിലും
ഞാനൊരു വളപ്പോട്ടായി -
കറുത്ത് കിടക്കുന്നുണ്ടെങ്കില്‍ ....
വെറുതേ ഓര്‍മ്മിക്കുവാന്‍  
വേണ്ടിയെങ്കിലും..
പ്രിയേ - മറന്നു പോയെങ്കിലാ -
കഥ പറയാം ഞാന്‍ .........



                                        യോതിഷ് ആറന്മുള

Monday, December 3, 2012

തിരികെ യാത്ര





















മരണത്തില്‍ നിന്നും
വാര്‍ദ്ധക്യത്തിലേക്കാണ്‌
ഞാന്‍  ജനിച്ചത്‌ ..
ഒടുങ്ങാത്ത ശാപങ്ങളേറ്റ്   -
ജീര്‍ണിച്ച അസ്ഥിയില്‍  നിന്ന്
ശൈശവത്തിലേക്ക് വളര്‍ന്നു
അമ്മയുടെ പൊക്കിള്‍കൊടിയില്‍
പറ്റിച്ചേര്‍ന്നു -
ഗര്‍ഭ പാത്രത്തില്‍ കയറി ഒളിക്കണം ..

അള്‍സര്‍ തിന്ന കുടല്‍
തുന്നി ചേര്‍ത്ത്,
ആശുപത്രിക്കിടക്കയില്‍
ഉപേക്ഷിച്ച ഊന്നുവടി തേടിപ്പിടിച്ചു -
പിച്ചവച്ചു നടക്കാന്‍ പഠിക്കണം ..
തെക്കേ കണ്ടത്തില്‍
ചെമ്പക ചോട്ടില്‍
അവള്‍ മയങ്ങുന്നുണ്ടാകും..
അവളെയും കൂട്ടി -
വൃദ്ധ സദനത്തിലേക്ക്
പോകേണ്ടതുണ്ട് ..
അവിടെയാണെനിക്ക്
മകനെ നഷ്ടപ്പെട്ടത് ..
അച്ഛനെന്ന അഹങ്കാരം
പിളര്‍ന്നു താഴെ വീണെന്നെ നോക്കി
കളിയാക്കി ചിരിച്ചത് ...
എങ്കിലും ഒരു പരാജിതനെ പോലെ
വീടിന്‍റെ പടി ചവിട്ടേണ്ടതുണ്ട്.
അവിടെയെന്‍റെ യൌവ്വനം
വിയര്‍ത്ത് കിടപ്പുണ്ട്..
ചോരതിളപ്പിച്ചു
വേകിച്ചതിലോക്കെയും
കല്ലുകടിച്ചിട്ടുണ്ട്...

ഒരു മഴക്കാല രാത്രിയില്‍
മിന്നലിനൊപ്പം
യാത്രപോയ  അച്ഛനെയും അമ്മയെയും
തിരികെ കൂട്ടികൊണ്ട് വരണം .

ധനുമാസ പുലരിയില്‍
മകന്‍ അവളിലേക്ക്
ചുരുങ്ങുന്നത് മുതല്‍
അവനെ താലോലിച്ചങ്ങനെ
അവളുടെ വയറ്റില്‍
ചെവിയോര്‍ത്തു കിടക്കണം...
കിടപ്പറയില്‍ നിന്നും
അവളെയും കൂട്ടി കലാലയത്തിന്‍റെ
ഇടനാഴികളില്‍ പോയി  പ്രണയിക്കേണ്ടതുണ്ട് ...
മധുര പതിനെട്ടിന്‍റെ-
വാകപൂത്ത വഴികളിലാണ്
അവസാനമായി അവളെ കണ്ടു മുട്ടിയത്‌

പൊടി മീശക്കു കനം
കുറയുന്ന നാള്‍തൊട്ടു ,
നാമം ജപിക്കണം ...
ശലഭങ്ങളോട് കൂട്ടുകൂടി...
തുമ്പിക്കു പിന്നാലെ ...
കളിവള്ളത്തിലേറി മഴയിലൂടെ
ബാല്യത്തിലേക്ക്
തിരിച്ചു പോകണം ..
പെറുക്കി കൂട്ടിയ -
മഞ്ചാടിയും
കുന്നിക്കുരുവും
വളപ്പൊട്ടുകളും
വഴിയില്‍ ഉപേക്ഷിച്ച് -
അച്ഛനൊപ്പം ആനകളിക്കണം ....
ചെന്നിനായക കയ്പ്പിലൂടെ
അമ്മയുടെ മധുരം നുകര്‍ന്ന് -
മാറില്‍ പറ്റിചേര്‍ന്നങ്ങനെ..
ശേഷം ഗര്‍ഭപാത്രത്തില്‍
അമ്മക്ക് നിറം പകര്‍ന്നങ്ങനെ -
ഒടുവില്‍ ഇരുപത്തിമൂന്ന്
ക്രോമോസോമിന്‍റെ കണക്കുകളില്‍
വേര്‍പെട്ടു അലിഞ്ഞില്ലാതെയാകണം ....


യോതിഷ് ആറന്മുള

Tuesday, November 27, 2012

നീതിന്യായ വ്യവസ്ഥിതിയോട്




















അവനുണ്ടായിരുന്ന അവകാശം
അവര്‍ക്ക് പതിച്ചു-
കൊടുത്തതിനു ശേഷമാണ്
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി
അവരെ സമീപിച്ചത് ...
അവകാശങ്ങള്‍ ആനുകൂല്യങ്ങളിലേക്ക്
ചുരുങ്ങിയപ്പോള്‍ ,
ജപ്തിയുമെത്തി..
തലേന്ന് വൈകിട്ട് അവന്‍ -
ജീവിതഭാരം തൂക്കി നോക്കിയതാവാം
നെഞ്ചത്തടിച്ചു പെണ്ണ് കരയുന്നുണ്ട് ...
പിന്നെയും അമ്പതു പേര്‍കൂടി.
കണക്കു പ്രകാരം
ഇപ്രാവശ്യം 51 കര്‍ഷകര്‍
ആത്മഹത്യ ചെയ്തു ..
തുലാസിലിട്ടു ഇടതും വലതും
മാറി മാറി -
തൂക്കിനോക്കുന്നുണ്ടാകും
കുറഞ്ഞോ കൂടിയോ എന്ന് ?
51  ജീവന്‍റെ കണക്കു -
കുറഞ്ഞ സംഖ്യയല്ലെന്ന്-
ബോധ്യായാല്‍,
പരമോന്നത നീതിപീഠമേ -
അന്‍പത്തോന്ന്
കൊലപാതകങ്ങള്‍ക്ക്
എന്നെ തൂക്കികൊല്ലാന്‍
വിധിച്ചേക്കുക...
തെറ്റ് ചെയ്തത് ഞാനാണ് ..
ഞാനും വോട്ടു ചെയ്തിരുന്നു.


യോതിഷ് ആറന്മുള

Sunday, November 25, 2012

ബുള്‍സൈ

തട്ടുകടയിലെ വട്ട പ്ലേറ്റില്‍,
എന്റെ വിശപ്പിനെ-
നോക്കി കിടക്കുന്നു,
പാതിവെന്തൊരു ഭ്രൂണം ..
ചേതനയറ്റൊരു കാളകണ്ണുപോലെ...

Thursday, November 22, 2012

അരപ്പ്



ചായ്പ്പിലെ അമ്മികല്ലില്‍
വേലക്കുവന്നവള്‍ അരയ്ക്കുകയാണ് ...
അരപ്പില്‍ അളവില്‍ കൂടുതലാണ്
എരിവും പുളിവും ..
തമ്പ്രാന്‍റെ ഇഷ്ടമതായിരിക്കാം..
എതിര്‍ദിശയിലേക്ക് ചലിക്കുന്ന
ജീവിതരേഖയുടെ അഗ്രങ്ങള്‍ -
ചേര്‍ത്തൊരു വൃത്തം വരയ്ക്കാന്‍ ..
കണ്ണീരുപ്പു ചേര്‍ത്തവള്‍ അരയ്ക്കുന്നു ...
ആ വൃത്തത്തിന്‍റെ നേര്‍ പകുതിയോളം
അരച്ചെടുത്ത് സൂര്യനെ ഉറങ്ങാന്‍ വിടും ...
സ്വപ്നങ്ങളെ പൂര്‍ണചന്ദ്രനൊപ്പം -
സല്ലപിക്കാനും.
അമാവാസിയില്‍,
ഇരുളുറങ്ങുന്ന പൊത്തുകളില്‍
അരപ്പില്‍ നഷ്ടപ്പെട്ട രുചിഭേദങ്ങളുടെ -
സുഗന്ധ വ്യഞ്ജന കൂട്ടുതേടി
മൂര്‍ഖനെ പോലെ അലയും.
അരിക് ഉടഞ്ഞ വെള്ളികിണ്ണത്തിനൊപ്പം -
നഷ്ടപ്പെട്ടുപോയ സ്വാദ്
തിരിച്ചുകിട്ടിയില്ലെങ്കില്‍ ,
അപ്പോഴെല്ലാം -
വഴിപങ്കിടാതെ പോയവന്‍റെ
ഓര്‍മ്മയുടെ വേദനകൂടി
ചേര്‍ത്തരയ്ക്കാറുണ്ടവള്‍

യോതിഷ് ആറന്മുള


Wednesday, November 21, 2012

ബോധം











ബോധമുള്ളവന്‍റെ  ശരി -
ഗൗതമ ബുദ്ധനും...
ബോധാമില്ലാത്തവന്‍റെ അബോധമാണ്
ശരിയെന്നു നാരാണത്ത് ഭ്രാന്തനും ....
ബോധമുള്ളവന്‍ അവന്‍റെ ബോധവും ,
അബോധവും എല്ലാം
തെറ്റാണെന്ന് വീണ്ടും വീണ്ടും
തെളിയിച്ചുകൊണ്ടിരിക്കുന്നു ...

                               യോതിഷ് ആറന്മുള

Tuesday, November 20, 2012

ഗാസയുടെ വിലാപം















ഗാസക്കുവേണ്ടി ഒരക്ഷരം പോലും
മിണ്ടിപ്പോകരുത്‌ ..
മരണപ്പെട്ട -
മൂന്നുമാസം പ്രായമുള്ള -
കുഞ്ഞുങ്ങളും
തീവ്രവാദികളാണെന്നു
ഏറ്റുപറഞ്ഞു മിണ്ടാതിരുന്നോണം.
ദൈവ പുത്രനില്‍ ആണ്
ആദ്യതീവ്രവാദിയെ
കണ്ടെത്തിയത്,
കുരിശിലേറ്റി കൊന്നുകളഞ്ഞു ...
അതുകൊണ്ട് തന്നെ -
ഗാസയുടെ മേല്‍ പതിക്കുന്ന -
തീയുണ്ടകളെ ആലിപ്പഴങ്ങളാണെന്നും
പറഞ്ഞേക്കണം ...
ഇനി എന്തെങ്കിലും പറയണമെന്ന്
തോന്നുന്നുവെങ്കില്‍
ഇത്രമാത്രം പറഞ്ഞേക്കുക...
ഗാസയില്‍ ഒരു ചുവന്ന പുഴ -
ഒഴുകുന്നുണ്ടെന്ന് മാത്രം.

അല്ലെങ്കില്‍ ,
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ -
ഗാസയിലേക്ക്  നോക്കുമ്പോള്‍
ദൈവത്തിന്‍റെ കണ്ണിലും കരടു-
പോകുന്നത് .....
ഹാ കഷ്ടം ?
മുറിവേറ്റു ഗാസ നിലവിളിക്കുമ്പോള്‍
ഒരിറ്റു കണ്ണീര്‍ വരുന്നില്ലെങ്കില്‍,
അന്ത്യോപചാരം അര്‍പ്പിക്കാനെങ്കിലും
ഒച്ച പോന്തുന്നില്ലെങ്കില്‍
പോയി ചത്തുകളഞ്ഞേക്കുക ..


യോതിഷ് ആറന്മുള

Saturday, November 17, 2012

തുലാഭാരം


അവരുടെ പ്രണയ സാഫല്യത്തിനായ്
അവള്‍ അവനെയും കൂട്ടിവന്ന് -
നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തി ....
പിന്നീട്- പ്രണയമെന്ന മായാലോകത്തില്‍ -
നിന്നും മകളെ പിന്തിരിപ്പിക്കാന്‍ -
മകളെയും കൂട്ടിവന്ന് അമ്മയും
ഒരു തുലാഭാരം നടത്തി ....
സങ്കടം പറഞ്ഞാലും
സന്തോഷം പങ്കിട്ടാലും
ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കല്‍ദൈവം
ഇപ്പോഴും ചിരിച്ചങ്ങനെ നില്‍പ്പുണ്ട്.
അമ്പല കമ്മറ്റിക്കാര്‍ക്ക് -
വിശപ്പ്‌ തുടങ്ങിയപ്പോള്‍
വീണ്ടും വന്നു മറ്റൊരു തുലാഭാരം ....

 

Thursday, November 15, 2012

തിരിച്ചെത്തുവാനാകാതെ...


പകലന്തികള്‍ക്ക് നരകയറിയപ്പോളാണ്
ഞാന്‍ തിരിഞ്ഞു നോക്കിയത്...
കാഴ്ച മരവിച്ച കണ്ണുകള്‍ക്ക്‌
പകലിരവുകള്‍ -
നിശ്ചയമില്ലാതായിരിക്കിന്നു ...
ഉറവ വറ്റിയ ഞരമ്പുവഴികളില്‍
നനവൊട്ടി  മയങ്ങാന്‍ ശ്വേത രക്താണു -  
ഹൃദയമിടിപ്പിനു കാതോര്‍ത്തപ്പോളാണ്
എന്‍റെ കടലിരമ്പങ്ങള്‍ക്ക്
ഒച്ചയില്ലെന്നറിഞ്ഞത്...
കനല്‍വെന്ത വഴിയിലെ-
കല്ലിനും മുള്ളിനും പൂവിനും
ജീവിതത്തിന്‍റെ നരച്ച നിറം
പടര്‍ന്നതെപ്പോഴാണ്...
കാറ്റെന്‍റെ  വഴി മറന്നതാണോ?
കനവുണങ്ങിയ ചില്ലയില്‍
കിളികള്‍ പാട്ടുമറന്നുറങ്ങിയതാണോ?
കാലത്തെ അളന്നു മുറിക്കുന്ന -
ഘടികാരം മേഘ കീറില്‍ ഒളിച്ചത്  - എന്‍റെ
നിഴലിനെക്കൂടി കൊന്നുകളയാനായിരുന്നു ...
മഴപോയ വഴികളില്‍
സ്വപ്നങ്ങള്‍ കുളിരറിയാതെ വരണ്ടു കിടക്കുന്നു ...
മനുഷ്യയുസ്സിന്‍റെ അടയാളങ്ങള്‍
മാംസമുണങ്ങിയ എന്നില്‍
ചുരുണ്ടുപരക്കുന്നു ....
യാത്ര തുടങ്ങിയതെവിടെ എന്നറിയില്ല,
പേശിയും പിണങ്ങിയും ഇണങ്ങിയും
ഒരുപാട് നടന്നു..
തളര്‍ച്ച അറിയിക്കാതെ
വേഗം നടന്നു...
ഒരുപാടുമുന്നില്‍ എത്തിയപ്പോളാണ്
കൂട്ടില്ലാത്തവന്‍റെ  ഉള്‍പിടച്ചില്‍
അറിഞ്ഞത്...
പക്ഷെ - ഇപ്പോള്‍
ഇവിടെ ലോകം അവസാനിക്കുകയാണെന്ന്
തോന്നുന്നു...
എത്ര തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചിട്ടും
എന്‍റെ ശവകുടീരത്തില്‍ കിതച്ചെത്തി
നില്‍ക്കുകയാണ് ഞാന്‍ ...
കേള്‍വി മുറിഞ്ഞ
കാതുകളില്‍ ഒരു താരട്ടീണം
കേള്‍ക്കുന്നുണ്ട്...
മോക്ഷമന്ത്രങ്ങള്‍ക്കൊപ്പം
എള്ളുംപൂവും ചേര്‍ത്തെന്‍റെ-
പാപത്തിന്‍റെ നീക്കിവപ്പിനു ,
കരയുന്ന കാക്കയുടെ താരാട്ട് .....



                                           യോതിഷ് ആറന്മുള

Monday, November 12, 2012

മഞ്ഞുതുള്ളി










വിരിയാത്ത
മോട്ടിനുള്ളില്‍ ..
നീയൊരു -
പൂമ്പോടിക്ക് ജന്മം
കൊടുക്കുന്നുണ്ടെന്നു
അറിഞ്ഞതുമുതല്‍,
നിന്നില്‍ വീണലിയുവാന്‍
വേണ്ടി -
ഇതളിനടിയില്‍
ഒരു മഞ്ഞു തുള്ളിയായ്
പിറവിയെടുക്കാന്‍ -
തപം ചെയ്യുകയായിരുന്നു,
ഞാന്‍ ...


Friday, November 9, 2012

ചോറൂണ്















കണ്ണീരില്‍ വെന്തൊരുപിടി-
ചോറൊരല്‍പ്പം വിഷം ചേര്‍ത്ത്
കുഞ്ഞിനു പകര്‍ന്നവള്‍ തേങ്ങി ....
അമ്മയെന്ന വിശ്വാസത്തിനേല്‍പ്പിക്കുന്ന ക്ഷതം.
അവളുടെ ഇട നെഞ്ചില്‍
ഒരു നെടുവീര്‍പ്പ് വീണു പിടഞ്ഞു ....
മകളെ ക്ഷമിക്കുക ...
പെരുവഴിയില്‍ ആദ്യത്തെ അന്നത്തില്‍
അവസാനം കുറിച്ച പാപിയോടു പൊറുക്കുക....
ഇവിടെ നിനക്ക് വേണ്ടി -
നഖക്ഷതങ്ങളും ബീഡിക്കറ പുരണ്ട-
രാത്രികളും
മദ്യത്തിന്‍റെ ലഹരി തീര്‍ക്കുന്ന
ബീജങ്ങളും അല്ലാതെ
മറ്റൊന്നും കാത്തിരിക്കുന്നില്ല ..
ശകുന പറമ്പിലെ മാലിന്യമല്ലാതെ -
മറ്റൊരു സ്വപ്നവും നിന്‍റെ
വയര്‍ നിറക്കില്ല....
പാകമെത്തും മുന്‍പ്,
നിന്‍റെ മടിക്കുത്തിലും -
അവന്‍ ദാഹമോളിപ്പിക്കും ...
ഇരുളിന്‍റെ മറതേടി
ഏതെങ്കിലും ഓടയില്‍,
നിന്‍റെ - പൊക്കിള്‍ക്കൊടിതുമ്പില്‍ നിന്നും
നീയും ജീവന്‍റെ തുടിപ്പുകള്‍ അറുത്തിടും....
ഒടുവില്‍ പാപങ്ങളുടെ വിഴുപ്പും പേറി
പിഴച്ചവളെന്നു  മുറിവേറ്റു  -
തെമ്മാടിക്കുഴിയില്‍
ഒടുങ്ങേണ്ടി വരും ..
വയ്യ കുഞ്ഞേ ...
നിനക്ക് വേണ്ടി - ഇതല്ലാതെ
മറ്റൊന്നുമീ  അമ്മക്ക്  ചെയ്യാന്‍ കഴിയില്ല...
ആദ്യത്തെ അന്നത്തില്‍ നിന്‍റെ -
അവസാനം കുറിച്ച പാപിയോടു -
നീ ക്ഷമിച്ചേക്കുക...


                                                      യോതിഷ് ആറന്മുള  

Thursday, November 8, 2012

നിന്‍റെ അടയാളങ്ങള്‍














കൊണ്ടുപൊയ്ക്കോളു...
എന്നില്‍ അടയാളപ്പെടുത്തിയിരിക്കുന്ന -
നിന്നെ അങ്ങനെ തന്നെ ,
നീ കൊണ്ടുപൊയ്ക്കോളുക...
പക്ഷെ - നിന്‍റെ അടയാളങ്ങള്‍ തേടി
എന്‍റെ ഹൃദയത്തില്‍ നിന്നും,
സിരകളിലൂടെ രോമാഗ്രങ്ങള്‍ വരെ
നിനക്ക് സഞ്ചരിക്കേണ്ടിവരും.....
നെഞ്ചില്‍ ആഴ്ന്നമര്‍ന്ന -
വേരുകള്‍ അറുത്തു നീ - നിന്നെ
പറിച്ചെടുത്തു കൊള്‍ക...
പിന്നെ നിനക്കിഷ്ടമുള്ളിടത്ത്
നട്ടുനനച്ചു വളര്‍ത്തുകയുമാകം  ....
എങ്കിലും  അല്പമാത്രയെങ്കിലും
ഒന്നു നില്‍ക്കണേ ,
അടിവേരുകള്‍ നഷ്ടപ്പെട്ട്
പ്രാണന്‍ പൊലിഞ്ഞെന്ന് ഉറപ്പാകും വരെ,
നിനക്കായ്‌ - മിടിപ്പുകള്‍,
അവശേഷിപ്പിച്ചൊരീ ഹൃദയം
പുഴുവരിക്കും മുന്‍പ്
ഒരുപിടി മണ്ണിട്ട്‌   മൂടുവാനെങ്കിലും ....
അങ്ങനെ - നിന്‍റെ
ഓര്‍മകളുടെ ശ്മശാനത്ത്
എന്നെ കൂടി ചേര്‍ത്തുകൊള്‍ക  ...


                                      യോതിഷ് ആറന്മുള

Wednesday, November 7, 2012

ഫോസിലുകള്‍











ഇന്നുള്ളവര്‍ - പുഴ ഒഴിഞ്ഞിടത്ത്,
കിണര്‍ കുഴിച്ച നേരത്തെപ്പോഴോ-
മണ്ണിലുറഞ്ഞുപോയ
കുറെ ഫോസിലുകള്‍ കണ്ടെടുത്തു...
ഗവേഷകര്‍ അത്ഭുതം കൂറി  പറഞ്ഞു.
യുഗന്തരങ്ങള്‍ക്ക് മുന്‍പെന്നോ  -
ഇവിടെ കുറെ  " മനുഷ്യര്‍ " ജീവിച്ചിരുന്നു....
അവരുടെ തലയോട്ടികളില്‍ നിന്നും
ഭാരത സംസ്കാരത്തിന്‍റെ  -
കണികകള്‍ കണ്ടെടുത്തു...
ചുരുട്ടി പിടിച്ചിരുന്ന ഉള്ളം കയ്യില്‍
കുറെ വാക്കുകള്‍
കോറിയിട്ടിരുന്നു ..
സ്ത്രീ  അമ്മയാണ് ദൈവമാണ്
അവള്‍ എന്‍റെ കൈയ്യില്‍ സുരക്ഷിതയാണ് ....
അരക്കെട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ച -
മനസ്സെന്ന പൊതിക്കെട്ടിനുള്ളില്‍
നിറയെ സ്നേഹമായിരുന്നു..
ഗവേഷകന്‍റെ അരകെട്ടില്‍ -
എത്ര തപ്പിയിട്ടും ഒരു കത്തിയില്‍
കൈ ഉടക്കിനിന്നു ..
ഹൃദയമൊഴിഞ്ഞിടത്ത്
ഇപ്പോള്‍ മുതല്‍ എന്തോ - മിടിക്കുന്നുണ്ട്‌
ആ മിടിപ്പിന്‍റെ അവ്യക്തതാളം-
പറയുന്നതെന്തെന്ന് അവസാനമവര്‍
കണ്ടെത്തി..........  മാനിഷാദ

                                            യോതിഷ് ആറന്മുള

Tuesday, November 6, 2012

പരിചാരകര്‍










നാറുന്ന ദുഷ്പ്രഭുത്വം -
ദുഷിച്ചു തുപ്പുന്നത് അങ്ങനെയാണ് ,
വെറും പരിചാരകര്‍ ....

ഒന്നോര്‍തോളൂ-
നീയും ഞാനും ഉള്‍പ്പെടുന്ന
സമൂഹം ഒന്നാകെ പിറന്നു വീണത്‌ -
ഈ മാലാഖമാരുടെ കൈകളിലേക്കാണ്...
ഭൂമിയില്‍ - അമ്മക്ക് മുന്‍പേ
എന്നെ താങ്ങിയവര്‍ ....
ബന്ധുക്കള്‍ ഉപേക്ഷിച്ച,
തളര്‍വാതം പിടിച്ച പാടു വൃദ്ധന്‍റെ-
വിസര്‍ജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിട്ടും ,
കുഷ്ഠ രോഗിയുടെ മുറിവുണക്കിയിട്ടും,
അമ്മയോളം -
പരിചരണം നല്‍കിയിട്ടും,
പുച്ഛം ഏറ്റുവാങ്ങാന്‍ വിധിച്ചവര്‍. ....

ജീവിതത്തിന്‍റെ ഉടഞ്ഞുപോയ  മഴവില്‍ -
വര്‍ണങ്ങളെ തുന്നിചെര്‍ക്കുവാന്‍ ....
ജപ്തിയെത്തുന്ന ദിവസം
തറവാട്ടു മുറ്റത്ത്‌ -
അമ്മയും അച്ഛനും അനുജനും
തണുത്തുറഞ്ഞു കിടക്കുന്നത് -
കാണാതിരിക്കുവാന്‍ ......
ഇപ്പോഴും - ഉറങ്ങാതെ അവര്‍ ....
ദൈവത്തിന്‍റെ മാലാഖമാര്‍ ....


                                                         യോതിഷ് ആറന്മുള

Monday, November 5, 2012

കളിയരങ്ങ്










ആട്ടവിളക്കണഞ്ഞിട്ടും
കൂടെ ആടിയവര്‍ ശുദ്ധ നൃത്തചുവടുകള്‍ വച്ച്
കലാശം  ചവുട്ടി പിരിഞ്ഞിട്ടും -
ഞാന്‍ ആടുകയാണ്...
തിരശ്ശീലയ്‌ക്ക് പുറകിൽ-
ചമയങ്ങള്‍ അഴിഞ്ഞു വീണ്- നഗ്നനായ് ..
അരങ്ങിനും ആട്ടവിളക്കിനും
അറിയാത്ത വേഷം ..
രാജസ കഥാപാത്രങ്ങളില്‍ ജീവിച്ച ദരിദ്രന്‍റെ,
രാക്ഷസ കഥാപാത്രങ്ങളില്‍ -
ജീവിച്ച സാത്വികന്‍റെ,
അരങ്ങറിയാതെപോയ-
ജീവിതവേഷം ...
അരങ്ങില്‍ സംസാരിക്കാത്ത-
കഥാപാത്രങ്ങള്‍ക്കുള്ളില്‍ ,
നീറുന്ന ജീവിത കഥകള്‍ക്ക് കൈ മുദ്ര പകര്‍ന്നു
ചിരിക്കുന്ന കത്തിവേഷം ...
ഇഷ്ടദേവതാ പൂജയ്ക്ക് -
തോടയം കെട്ടിയാടിയിട്ടും
ആയിരം അരങ്ങുകളില്‍ പൂതനാമോക്ഷം -
നിറഞ്ഞാടിയിട്ടും,
ജീവിതവേഷത്തിനു -
മോക്ഷം  ലഭിക്കുന്നതേയില്ല....


                                               യോതിഷ് ആറന്മുള 

Friday, November 2, 2012

മണ്ണുതിന്നുന്നവര്‍



വയറു കത്തിക്കാളുന്നു...
അവസാന തുള്ളി രക്തവും മകന്‍റെ വായിലേക്ക് ഇറ്റിച്ചു -
അമ്മപിടഞ്ഞു വീണു.
അവളുടെ ചേതനയറ്റ കണ്ണുകള്‍ -
കൊടിയ ദാരിദ്ര്യത്തിലേക്ക് മകനെ  തള്ളിവിട്ടതിന്
മാപ്പിരക്കുന്നുണ്ടായിരുന്നു...

ആമാശയം കരളു കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..
ഇപ്പോള്‍ അവന്‍റെ ഹൃദയം ഊറ്റിക്കുടിക്കാനും.
പുറകില്‍ ആരോ പതുങ്ങുന്നുണ്ട്....
ഉറവ വറ്റിയ മണലില്‍ -
വേനല്‍ അരിച്ച ശരീരത്തിലെ അവസാന ശ്വാസത്തെ
അപ്പാടെ കവരാന്‍...
തക്കം പാര്‍ത്ത് ഒരാള്‍...............
മരണാനന്തരം ഒരുപിടി മണ്ണെന്ന കര്‍മം
മണ്ണുതിന്നു കര്‍മം തീര്‍ക്കുന്നവര്‍.......... ...

അതുകൊണ്ട് തന്നെ
അടിപ്പെട്ടവന്‍റെ പാത്രത്തില്‍  -
നിറയെ ദാരിദ്ര്യം വിളമ്പിയ ദൈവത്തോട്
എനിക്ക്  പുച്ഛമാണ്...
കുബേരന്‍റെ പണപ്പുരയില്‍
അഹങ്കാരം നിറച്ച ദൈവത്തോടും ...

                                                   യോതിഷ് ആറന്മുള

Thursday, November 1, 2012

നഖം


നിന്‍റെ നഖമാണ് എനിക്കേറ്റം ഇഷ്ടമെന്നവള്‍
ഒരിക്കല്‍ എന്നോട് പറഞ്ഞു...
അവള്‍ക്കായി മിടിക്കുന്ന- എന്‍റെ
ഹൃദയം പോലും തള്ളിക്കൊണ്ടവള്‍
അങ്ങനെ പറഞ്ഞതെന്തെന്നു ,
പലവട്ടം ചിന്തിച്ചു....

എത്രാവര്‍ത്തി വെട്ടിനിരത്തിയാലും -
ജീവിതാവസാനം വരെ  വീണ്ടും
കിളിര്‍ത്തുകൊണ്ടിരിക്കുമീ  നഖം,
എന്നവള്‍  പറഞ്ഞതിനു ശേഷം -
ഞാന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.......

കേരളജാതകം


ഒരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞു..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ് ഇന്ത്യ ജനിച്ചത്‌
അതുകൊണ്ട് തന്നെ പൂയം നക്ഷത്ര ജാതനാണ് ഇന്ത്യയെന്ന്...
അങ്ങനെ എങ്കില്‍ കേരളപ്പിറവിയിലും
ഒരു നാളുണ്ടാകും..
കേരളത്തിന്‍റെ മാത്രം നക്ഷത്രം ....
കേരളം ജനിച്ച സമയം- മോശമായിപ്പോയതാണോ എന്തോ?
ആകെ ഒരു മരവിച്ച മട്ടാണ്...
ബുധനും കുജനും ദിശമാറി സഞ്ചരിക്കുന്നത് കൊണ്ടാകും ...

മഹാബലിക്കു ശേഷം വാമനാവതാരത്തില്‍ തുടങ്ങി -
ശനിയുടെ അപഹാരം ..

ഹിരോഷിമയിലും നാഗസാക്കിയിലും-
മരണപ്പെട്ടവരുടെയെല്ലാം ജാതകം ഒന്നായിരുന്നോ- എന്ന
സാധാരണക്കാരന്‍റെ സംശയത്തിനു -
മറ്റൊരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞ മറുപടി..
ബഹുരസം .
ഗോളങ്ങളുടെ സമ്മര്‍ദം മൂലമാണ്
അങ്ങനെ സംഭവിച്ചത് പോലും
കേരള നക്ഷത്രഗോളങ്ങളിലും-
സമ്മര്‍ദം ആണെന്ന് തോന്നുന്നു....
അല്ലെങ്കില്‍----
കേരളത്തില്‍ മാത്രം ഈ വാമനന്‍മാര്‍ എവിടെ നിന്നുവരുന്നു...



                                                         യോതിഷ് ആറന്മുള

Wednesday, October 31, 2012

കലികാലം


ആശുപത്രി കിടക്കയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന അമ്മ-
പന്ത്രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്,
അതെ- കിടക്കയില്‍ പിറന്നവള്‍ ആണെന്നാരോ പറഞ്ഞു...
പിറന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍ -
കാമവെറി മൂത്ത അയല്‍ക്കാരന്‍ ഈ കുഞ്ഞിനേയും....  ഹോ?

തൊണ്ണൂറ്റി ആറാം വയസ്സിലും
അച്ഛനാകാന്‍ കഴിയുമെന്ന് ഒരു വിരുതന്‍ തെളിയിച്ചു...
പന്ത്രണ്ടാം വയസ്സില്‍ അച്ഛനായ കഥ -
ആരും പറഞ്ഞു കേട്ടിട്ടില്ല ..
നിഷ്കളങ്കത അഭിനയിച്ചു വന്ന -
വികലാംഗ പിശാചു പിച്ചി ചീന്തി ,
കൊന്നുകളഞ്ഞത്‌ സ്ത്രീ സമൂഹത്തെ ഒന്നാകെയാണ് ...

അതെങ്ങനെ - സ്ത്രീ ശരീരത്തിലെ വലിപ്പചെറുപ്പങ്ങളെ,
കൊത്തിവലിക്കാന്‍ ഇരിക്കുന്നവരുടെ കണ്ണില്‍ -
മോഹിപ്പിക്കുന്ന അസ്ഥിയും മാംസവും മുളക്കുന്നത്‌
പെണ്‍കുട്ടികള്‍ക്ക് മാത്രമാണല്ലോ?
അവരില്‍ അമ്മയേത് കൂടെപിറന്ന പെങ്ങളേത്..
മകളേത് ..

                                               യോതിഷ് ആറന്മുള

മരണം


ഇപ്പോള്‍ ഞാന്‍ ജനിച്ചു...
അടച്ചിട്ട ജാലക വാതില്‍ പലകയില്‍ ഒരു ഛായാമുഖി
പ്രതിബിംബം ഒരു നിഴല്‍ ...
എന്നെ  മത്രം നോക്കുന്നു...


                                                          യോതിഷ് ആറന്മുള

കവിതയാവശ്യം




കാലത്തിന്‍റെ വൈകൃതങ്ങളെ -
നാലുവരിയായി ..
ഒരു വെള്ള പേപ്പറില്‍ ,
കുത്തികുറിച്ചു ..
പലകുറി വായിച്ചു നോക്കി .
വായന സുഖം തോന്നാഞ്ഞാല്‍--
ചീഞ്ഞു നാറുന്ന വരികളെ-
ഞാന്‍ ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.
അന്യന്‍റെ സ്വകാര്യതയില്‍ ഒളികണ്ണെറിഞ്ഞു-
സുഖം കണ്ടെത്തുന്നവരില്‍ ഒരുവന്‍
അത് കണ്ടെടുത്തു വായിച്ചിട്ട് പറഞ്ഞു
നീയൊരു കൊച്ചു കവിതന്നെ ...
പിന്നെയും ആരൊക്കെയോ പറഞ്ഞു.
നിന്നില്‍ ഒരു കവി ഉറങ്ങിക്കിടക്കുന്നു..
അറിയാതെ ഞാനും അത്  വിശ്വസിച്ചു.
പിന്നീട് -
കാറ്റിനെയും ,
മഴയെയും ,വേനലിനെയും  കുറിച്ച് ,
അമ്മയെ കുറിച്ച് അച്ഛനെക്കുറിച്ച് ,
സാമൂഹിക തിന്മകളെ കുറിച്ച് ,
അനീതിയെയും അക്രമങ്ങളെയും കുറിച്ച്  ...
അങ്ങനെ അങ്ങനെ ...
ഞാന്‍ എഴുതിയവ എല്ലാം
വാരികകളിലേക്കും മഞ്ഞപത്രങ്ങളിലേക്കും
അയച്ചുകൊടുത്തു ..
ഒരു കവിതപോലും  അക്ഷരം-
ഒട്ടിയ പേപ്പറില്‍ അച്ചടിച്ചുവന്നില്ല..
ഒടുവില്‍ -
ഞാന്‍ എന്‍റെ
പ്രണയ നഷ്ടത്തെ കുറിച്ച് എഴുതി അയച്ചു..
അച്ചടിച്ച്‌ വന്ന കവിതക്കൊപ്പം -
എന്‍റെ ഹൃദയം കൊത്തിനുറുക്കി
എഴുതിയ അക്ഷരങ്ങളെ പ്രണയിക്കാന്‍
ഒരുപാട് വായനക്കാര്‍ വന്നു..
അപ്പോള്‍ മാത്രമാണ് -
സാമൂഹിക തിന്മകളെ കുറിച്ച്
വായിക്കാന്‍ സമയമില്ലാതവരെപ്പറ്റി
ഞാന്‍ ചിന്തിക്കുന്നത്....
അവരെല്ലാം പ്രണയിക്കുകയാണ്‌ ...
പ്രണയ നഷ്ടത്തില്‍ മാത്രമാണ്
അവര്‍ക്ക് കവിതയാവശ്യം ....



                                               യോതിഷ് ആറന്മുള

Thursday, October 25, 2012

ഭ്രാന്ത്‌ ...




ഞാന്‍ എന്‍റെ സങ്കടങ്ങളുടെ കെട്ടുകള്‍ എല്ലാം-
അയിച്ചു വിടാന്‍ പോകുന്നു ...
അല്ലെങ്കില്‍ എന്തിനാണ് കണ്ണീര്‍ പുഴയിലെ -
അവസാന തോണിക്കാരനായി ഞാന്‍ മാത്രം അലയുന്നു..
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളെ -
ഇടനെഞ്ചില്‍ കനത്തു നില്‍ക്കുന്ന -
ഭാരം തള്ളിയിട്ടു  പൊട്ടിച്ചെറിയണം.
എന്നിട്ടും- എനിക്കെന്‍റെ സ്വതന്ത്ര്യം തിരിച്ചു കിട്ടിയില്ലെങ്കില്‍
ലോകത്തിന്‍റെ നെറുകയില്‍ ചവുട്ടി,
കത്തി മറിയുന്ന സൂര്യന് കീഴെനിന്നു -
ഉറക്കെ അട്ടഹസിക്കണം .....

Wednesday, October 24, 2012

മറക്കണം


മറക്കണം എന്ന ഒരൊറ്റ വാക്കിലൂടെ-
എന്‍റെ മരണമാണ്.. 
നീ ചോദിക്കുന്നത് ..
യുഗങ്ങളായി ഞാന്‍ ചെയ്ത തപസ്സാണ് 
എനിക്ക് നിന്നോടുള്ള പ്രണയം .
നീ തുറന്നു വിടാന്‍ പറയുന്നത്-
ആയിരം കുതിരയെ പൂട്ടിയ എന്‍റെ സ്വപ്ന തേരിനെയാണ്.

എങ്കിലും നിനക്കുവേണ്ടി
ഞാന്‍ മറക്കാം -
എന്‍റെ മൃതിയിലൂടെ എന്നെതന്നെ .....



                                                                      യോതിഷ് ആറന്മുള 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....