Thursday, June 30, 2016

ഇനി നമുക്ക് മണ്ണുകൊണ്ട് തുലാഭാരം നടത്താം..



പുഴയുടെ പേരും പറഞ്ഞ്,
പെരിയ ഗ്രാമ സങ്കടങ്ങളെക്കുറിച്ചു -
പാടാനോ ....
നഗര വിലാപ കാവ്യങ്ങൾ
പാടി കരയുവാനോ ....

ഒരു കവിയും വരില്ല ......

കാരണം -
അയാൾക്കിപ്പോൾ
ഒട്ടകങ്ങളെ കുറിച്ച് മാത്രമേ
പാടാൻ കഴിയു...

നീണ്ടു നിവർന്നു കിടക്കുന്ന
മണ്‍ വഴികളിൽ
ഒരിക്കൽ പോലും വഴിതെറ്റാതെ-
വീടെത്തിക്കാറുള്ള
ഒട്ടകങ്ങളെ കുറിച്ച് മാത്രം ........

Tuesday, June 28, 2016

"ദൈവം കുഴമ്പു മണക്കുന്ന - മുറിയിൽ വിശ്രമിക്കുമ്പോൾ,"


അയാൾ -
ഭാര്യാസമേതനായി,
കാശി, രാമേശ്വരം, ഹരിദ്വാർ വഴി
ഹിമാലയത്തിൽ വരെ -
ദൈവസമീക്ഷയോടെ അലഞ്ഞു ...
മകൻ പോയ വഴിയിലേക്ക്
നോക്കി "വൃദ്ധ ദൈവങ്ങൾ" ആദ്യം ചിരിച്ചു...
പിന്നീട് -
തമ്മിൽ തമ്മിൽ
നോക്കിയിരുന്ന കണ്ണുകളിൽ
അതിർത്തികൾ ലംഘിച്ചൊരു - കടൽ,
വന്നു നിറഞ്ഞു....

Monday, June 20, 2016

റൊട്ടി

നാളെയും
നേരം പുലരുമല്ലോന്നോർത്തോത്ത്,
നാളെയും കുഞ്ഞുങ്ങൾ
കരയുമല്ലോന്നുള്ളിൽ  ഭാരം കനത്ത്,
കഴിഞ്ഞു പോയതിനേക്കാൾ -
വരാനിരിക്കുന്ന പതിനായിരം
വിശപ്പുരാത്രികളെ കുറിച്ച്
വേവലാതിപ്പെട്ട് - ഇന്നും,
റൊട്ടി മൂന്നായി പങ്കു വയ്ക്കപ്പെട്ടു...

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....