Monday, December 14, 2015
Wednesday, November 4, 2015
മോഹം
എനിക്കൊരു മരമാകണം
തളിർത്തു കൊഴിഞ്ഞ്
പിന്നെയും
തളിർത്തു കൊഴിഞ്ഞ് ...
വേരുകളിലൂടെ വേരുകൾതൊട്ടു
നിൽക്കുന്ന മരമാകണം ...
വളർത്തമ്മ അറിയാതെ വന്നു
കുഞ്ഞുങ്ങളെ താലോലിക്കുന്ന
കുയിൽ പെണ്ണിന്റെ
താരാട്ട് കേട്ടുറങ്ങുന്ന മരചില്ലയാകണം...
പുളിയുറുമ്പിനുറങ്ങാൻ
ഇലപ്പന്തലൊരുക്കണം ..
അണ്ണാറക്കണ്ണന്റെ -
വിശപ്പിനൊരായിരം തേൻപഴമാകണം ....
ഓലേഞ്ഞാലിക്ക് -
ആടാനൊരൂഞ്ഞാലൊരുക്കണം
കൊത്തിപറിച്ചു സ്നേഹിക്കുന്ന ,
മരക്കൊത്തനു -
ഉള്ളിലൊരിത്തിരി ഇടം കൊടുക്കണം ...
ഹൃദയമൂറ്റി -
ജീവനെടുത്തേക്കാമെങ്കിലും,
ഇത്തിൾകണ്ണിക്കുമൽപ്പം
നീരുകൊടുക്കണം ...
മൈനയ്ക്കും മാടപ്രാവിനും
തത്തയ്ക്കും കൊക്കിനും
കാകനും കൂമനും
പുള്ളിനും പരുന്തിനും
കഴുകനും,
കാടുകടന്നെത്തുന്ന ദേശാടന പക്ഷിക്കും
അല്പനേരമിരിക്കാ-
നൊരുവഴിയമ്പലമാകണം....
നൂറ്റാണ്ടുകളോളം
പടർന്നു പന്തലിച്ചു
തണലും തണുപ്പുമായി ,
വീടും കൂടുമായി ,
തലമുറകൾക്കു താങ്ങാകണം .....
പെട്ടന്നൊരു നാളിലാമോഹം
ഉപേക്ഷിച്ചവൾ പറന്നു പോകുമ്പോൾ
കാടൊരു മൊട്ടകുന്നായിരുന്നു ...
കൂടൊരു കുട്ടിയുടെ കയ്യിലായിരുന്നു...
കൂടിരുന്ന മരം -
നൂറു കഷ്ണങ്ങളായി ,
നുറുങ്ങി കിടക്കുകയായിരുന്നു..
Thursday, October 29, 2015
കവിത ഉള്ള രണ്ടാത്മാക്കളുടെ ആത്മഭാഷണങ്ങൾ
ഒറ്റശിഷ്ടം ...
നാമെന്ന ഇരട്ട ചങ്ക് ...
ഇത് പറയുമ്പോളുണ്ടാകുന്ന
പൊരുത്തവും പൊരുത്തക്കേടും;
തിരിച്ചറിയുന്നതിലെ അപാകതയിലാണ്-
നീയും ഞാനും
പങ്കുകച്ചവടക്കാരാകുന്നത്...
പൊരുത്തവും പൊരുത്തക്കേടും;
തിരിച്ചറിയുന്നതിലെ അപാകതയിലാണ്-
നീയും ഞാനും
പങ്കുകച്ചവടക്കാരാകുന്നത്...
എന്റെ മൌനം വിവര്‍ത്തനം ചെയ്യാനുള്ള
ഭാഷ ഭൂമിയില്‍ ഉണ്ടായിട്ടില്ലെന്ന് അവൾ.....
ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ...
കണ്ണുകൾ കൊണ്ട് കഥപറയാതെ ,
ചുണ്ടോടു ചുണ്ട് ചേർക്കാതെ ..
ശലഭങ്ങൾ വന്നു മുത്താതെ വിരിയുന്ന പൂവുപോലെ ...
നീ എഴുതുന്ന കവിതകളില്ലേ
മൗനം കൊണ്ടെഴുതുന്ന കവിതകൾ ...
ആ കവിതകളിലാണ് ഞാൻ എന്നെ കണ്ടെത്താറുള്ളത് ....
നിന്റെ സ്നേഹം തുടിക്കുന്നത് കാണാറുള്ളത് ...
കണ്ണുകൾ കൊണ്ട് കഥപറയാതെ ,
ചുണ്ടോടു ചുണ്ട് ചേർക്കാതെ ..
ശലഭങ്ങൾ വന്നു മുത്താതെ വിരിയുന്ന പൂവുപോലെ ...
നീ എഴുതുന്ന കവിതകളില്ലേ
മൗനം കൊണ്ടെഴുതുന്ന കവിതകൾ ...
ആ കവിതകളിലാണ് ഞാൻ എന്നെ കണ്ടെത്താറുള്ളത് ....
നിന്റെ സ്നേഹം തുടിക്കുന്നത് കാണാറുള്ളത് ...
നിന്റെ മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നൊരു കാതുണ്ടെനിക്ക് ..
ഒടുവിലേക്ക്എഴുതാൻ മാറ്റി നിർത്തിയിരിക്കുകയാണ് -
നിന്റെ മൗനത്തെ വിവർത്തനം ചെയ്തൊരു കവിത ..
അതായിരിക്കും എന്റെ അവസാന കവിത ...
കേള്‍ക്കുന്നൊരു കാതുണ്ടെനിക്ക് ..
ഒടുവിലേക്ക്എഴുതാൻ മാറ്റി നിർത്തിയിരിക്കുകയാണ് -
നിന്റെ മൗനത്തെ വിവർത്തനം ചെയ്തൊരു കവിത ..
അതായിരിക്കും എന്റെ അവസാന കവിത ...
(എഴുതപ്പെടാത്ത കവിതകള്‍
ബാക്കി വെയ്ക്കുന്നത് എനിക്ക് നിന്നോടുള്ള
സ്വാര്‍ത്ഥതയാണ് ...)
ബാക്കി വെയ്ക്കുന്നത് എനിക്ക് നിന്നോടുള്ള
സ്വാര്‍ത്ഥതയാണ് ...)
ഈ മാറ്റി നിർത്തലുകളിൽ ആണ്
ലോകം തകിടം മറിയുന്നത് !!!
പൂവുകള്‍ വാടും,
ആകാശം വീഴും ......
മാറ്റി നിർത്തുമ്പോള്‍ -
തകര്‍ക്കപ്പെടുന്ന ആകാശം,
സദാചാരികള്‍ താങ്ങി നിറുത്തും ...
ഞാനും നീയും മാത്രം നേരെ നില്ക്കുമ്പോൾ
ലോകം മുഴുവൻ തലകീഴായ്ക്കിടക്കും.
ലോകം തകിടം മറിയുന്നത് !!!
പൂവുകള്‍ വാടും,
ആകാശം വീഴും ......
മാറ്റി നിർത്തുമ്പോള്‍ -
തകര്‍ക്കപ്പെടുന്ന ആകാശം,
സദാചാരികള്‍ താങ്ങി നിറുത്തും ...
ഞാനും നീയും മാത്രം നേരെ നില്ക്കുമ്പോൾ
ലോകം മുഴുവൻ തലകീഴായ്ക്കിടക്കും.
ഒരു റിവേർസബിൾ (സദാചാര) മാറ്റം ...
വെളിച്ചം കട്ടെടുക്കാത്ത ആൾക്കാർ
നിറയുന്ന ലോകത്തിന്റെ തെളിവ് എവിടെ?
അതിന്റെ ചിത്രങ്ങൾ കാണിച്ചു തരൂ..?
നിറയുന്ന ലോകത്തിന്റെ തെളിവ് എവിടെ?
അതിന്റെ ചിത്രങ്ങൾ കാണിച്ചു തരൂ..?
നമുക്ക് രണ്ടാൾക്കുമിടയിലെ
വലിയ / ചെറിയ തുരുത്തുണ്ടല്ലോ .. അവിടെ .
അവിടെയാണാ ലോകം ...
നിന്റെ -
ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
അറിയാതെ കണ്ണടയ്ക്കുന്നു..
ഇരുട്ടിൽ കാണുന്നു...
എല്ലാം കറുപ്പിൽ കാണുന്നു..
എല്ലാ നിറവും കറുപ്പാണെന്ന് കുറിക്കുന്നു...
വലിയ / ചെറിയ തുരുത്തുണ്ടല്ലോ .. അവിടെ .
അവിടെയാണാ ലോകം ...
നിന്റെ -
ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
അറിയാതെ കണ്ണടയ്ക്കുന്നു..
ഇരുട്ടിൽ കാണുന്നു...
എല്ലാം കറുപ്പിൽ കാണുന്നു..
എല്ലാ നിറവും കറുപ്പാണെന്ന് കുറിക്കുന്നു...
കറുപ്പഴക്
കറുപ്പിനഴക്
കറുപ്പിനേഴഴക് ...
കറുപ്പിനഴക്
കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ / ഏഴ് നൂറിൽ ആണോ
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് ..
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് ..
നിന്റെ ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
കണ്ണു തുറന്നു വയ്ക്കാറുണ്ട് ...
കറുപ്പിന് ഏഴഴക് എന്നെഴുതിയത്
വലിയ കവിയുടെ ഏറ്റവും -
വലിയ നുണ...
നിന്നെ ഓർക്കുമ്പോഴും- ഞാൻ
കണ്ണു തുറന്നു വയ്ക്കാറുണ്ട് ...
കറുപ്പിന് ഏഴഴക് എന്നെഴുതിയത്
വലിയ കവിയുടെ ഏറ്റവും -
വലിയ നുണ...
ഇരട്ട ശിഷ്ടം .,
നമെന്ന ഒറ്റചങ്ക്....
എന്നുപറയാത്തിടത്തോളം -
എല്ലാ പുലരിയും കറുപ്പണ് .....
എല്ലാ തീവ്രതയും കറുപ്പാണ്...
തീവ്രമായെതെല്ലാം കറുപ്പാണ്...
നമെന്ന ഒറ്റചങ്ക്....
എന്നുപറയാത്തിടത്തോളം -
എല്ലാ പുലരിയും കറുപ്പണ് .....
എല്ലാ തീവ്രതയും കറുപ്പാണ്...
തീവ്രമായെതെല്ലാം കറുപ്പാണ്...
Friday, October 23, 2015
ചിറ്റാമ്പൽ
ആയിരം പൂർണേന്ദു ഒന്നിച്ചുദിച്ച പോലെത്ര -
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......
മുറിവ്
നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....
-
അറിയതെയെപ്പോഴോ ...... ഹൃദയത്തോട് ചേര്‍ന്ന് മനസ്സിന് ആയങ്ങളില്‍ കുളിര് കോരിയിട്ട കവിത.. ഏകാന്ത യാത്രയില്‍ മനം മടുക്കുമ്പോള്‍ -...
-
മരണത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കാണ് ഞാന്‍ ജനിച്ചത് .. ഒടുങ്ങാത്ത ശാപങ്ങളേറ്റ് - ജീര്‍ണിച്ച അസ്ഥിയില്‍...
-
നിറമില്ലാത്ത മഴവില്ല് വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു ..... പകലന്തിയോളം കരഞ്ഞു .... തിരികെ നടക്കുവാന്‍ ക...
-
പ്രജ്ഞ പൊള്ളിയടർന്നൊരു തിരി നിന്നിലെരിയുന്ന- ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ നാലു ചുവരുകൾ നിന്നെ നോക്കിക്കിടന്നിടും ... അച്ഛന്റെ മ...
-
നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്...
-
മഴവന്നു വിളിച്ചിട്ടും തളിർക്കനാകാതെ... കാറ്റ് പിടിക്കതൊരു ഒറ്റമരം .. വസന്തമെത്തി മടങ്ങിയ ചില്ലയിൽ അവശേഷിച്ച - രണ്ടിലകളിൽ ജീവന്റെ ...
-
പുസ്തകസഞ്ചി വലിച്ചെറിഞ്ഞു , തൊടിയിലേക്ക് അഴിച്ചുവിട്ട - ആട്ടിൻ കുട്ടികളെപോലെ , ഓടിനടക്കുമ്പോൾ... ...
-
പെണ്ണെ - നിന്റെ കണ്ണിലെ കണ്മഷി കലർന്ന കണ്ണീരുവീണു- പൊള്ളിയതാണ്, എന്നിലെ കാക്കപുള്ളിയൊക്കെയും.....
-
ഒറ്റശിഷ്ടം ... നാമെന്ന ഇരട്ട ചങ്ക് ... ഇത് പറയുമ്പോളുണ്ടാകുന്ന പൊരുത്തവും പൊരുത്തക്കേടും; തിരിച്ചറിയുന്നതി...