Friday, September 23, 2011

ചിതല്‍പുറ്റുകള്‍

ചിതല്‍പുറ്റുകള്‍











ചുമരില്‍ ഭാരമേറുന്നുവോ ?
ചുറ്റുമിരുള്‍ നിറയുന്നുവോ?
എങ്കിലിനി  ഞാന്‍ മയങ്ങട്ടയോ...
ആരോ പറഞ്ഞ വചനങ്ങള്‍ -
"പുറം കാഴ്ച കാണാതെ കണ്ണടച്ച് ...
ഒരു വാക്ക് മിണ്ടാതെ വായ പൊത്തി..
എന്‍റെ കാതുകള്‍ പൊത്തി ഞാനുങ്ങട്ടയോ ?"
എത്ര നാളുകള്‍ -
പിന്നെത്ര യുഗങ്ങള്‍ ....
ആ മരച്ചുവട്ടില്‍ ഞാനുറങ്ങി. 
എന്‍റെ ചോര പോടിഞ്ഞതറിഞ്ഞതില്ല , 
മകനെ കുരിശില്‍ തറച്ചതറിഞ്ഞതില്ല ,
മകളെ കൊത്തി വലിച്ചതറിഞ്ഞതില്ല ,
പെങ്ങള്‍ തന്‍ ചേല ഉരിഞ്ഞതറിഞ്ഞതില്ല ,
അമ്മ തന്‍ കണ്ണീര്‍ വരണ്ടതും അറിഞ്ഞതില്ല ...
യുഗാന്തരങ്ങള്‍ക്കുമപ്പുറം 
കണ്ണ് തുറന്നു ഞാന്‍ കണ്ട കാഴ്ച -
എന്നെ പൊതിഞ്ഞ ചിതല്‍പുറ്റുകള്‍.....
കാത് തുറന്നു ഞാന്‍ കേട്ടതാദ്യം -
"നീ വേണ്ട ഞാന്‍ മതി "
എന്നാ വാക്കും - പിന്നെ 
പ്രാണ വേദനയോടൊരു നിലവിളിയും...   


                              യോതിഷ് ആറന്മുള 


Wednesday, September 21, 2011

കാമുകി

അറിയതെയെപ്പോഴോ ......
ഹൃദയത്തോട്  ചേര്‍ന്ന്
മനസ്സിന്‍ ആയങ്ങളില്‍ 
കുളിര്‍ കോരിയിട്ട കവിത..
ഏകാന്ത യാത്രയില്‍ 
മനം മടുക്കുമ്പോള്‍ - എന്നില്‍,
സ്വപ്നം നിറച്ച്‌
കാണാമറയത്തെവിടെയോ...
കുറെ കവി വാക്കുകളുമായി-
എത്തുന്നത് നീ മാത്രം.

കോരിച്ചൊരിയുന്ന മഴയില്‍... 
ചിലപ്പോള്‍ -
ഉറക്കമില്ലാത്ത രാത്രികളില്‍...
ഏകാന്തതയുടെ നടുതളങ്ങളില്‍
ഒരു ഭ്രാന്തനായ് അലയുമ്പോള്‍,
അല്ല...
ദിനരാത്രങ്ങള്‍  പോലും 
നീ കടന്നുവരും.
ഒരു കാമുകിയുടെ പരിവേഷവുമായി ...
ഒരു ചൂളം വിളിയുടെ അകമ്പടിയോടെ,
പ്രണയ സുഗന്ധമായി എത്തുന്ന 
നീയാണ് എന്‍റെ കാമുകി...

പതനം നേരിടുന്ന സ്വപ്നം 
ഒടുവില്‍ - ഞാനും 
അഗാതങ്ങളില്‍ പതിക്കുമ്പോള്‍ 
ഒരു നേര്‍ത്ത സംഗീതമായി-
മനസ്സില്‍ ഒഴുകിയെത്തുന്നതും 
നീ മാത്രം.

കരിഞ്ഞുണങ്ങിയ പൂവും 
പാടാത്ത കുയിലും 
കുറുകാത്ത പ്രാവും
സിരകളില്‍ രക്തം കട്ടപിടിപ്പിക്കുമ്പോള്‍ 
ആ നിശബ്ദ താഴ്‌വരയില്‍ 
ഉന്മത്തനായ എന്നെ -
പ്രണയ വരികള്‍ കൊണ്ടൊരു-
ഗായകനാക്കുന്നതും നീ മാത്രം.

ഇരുട്ടില്‍ ഭീകരതയുടെ 
നഗ്നമുഖം കണ്ടു നിലവിളിക്കുമ്പോള്‍
ഞാന്‍ കാണുവാന്‍ ശ്രമിക്കുന്നതും 
അറിയാന്‍ ആഗ്രഹിക്കുന്നതും  - നിന്നെക്കുറിച്ച് ;
ഒടുവില്‍ -
നിഷ്കളങ്കതയുടെ ചാരുതയും 
നിറഞ്ഞ പുഞ്ചിരിയുമായി
എന്‍റെ പേരുചൊല്ലി വിളിക്കുന്ന 
നിന്നെ എനിക്ക് കാണുവാന്‍ സാധിക്കും ,
പ്രിയ കവിതേ .......
നീ തന്നെയാണെന്‍റെ   കാമുകി.......


Sunday, September 18, 2011

ഒരു കൊച്ചു പ്രണയഗീതം

ഒരു കൊച്ചു പ്രണയഗീതം 















ഒരു യാത്ര...
കുറച്ചു ദൂരം.
ആറുകാലങ്ങളില്‍ ഇരുകാലുമായി-
ഒരു സമയ രഥം....
വെയില്  ചിരിക്കുന്നു ....
പിന്നെപ്പോഴോ- മഴമേഘങ്ങള്‍
ചാറിക്കരയുന്നു.
ഇടവഴിയിലൊരു  മന്ദിരം - വഴിയമ്പലം .
ഇതുവരെ ചാരിയ  വാതിലുമായ്
ഒരു സഹയാത്രിക ...
മരുഭുമിയിലൊരു  മഞ്ഞു തുള്ളി ...
പിന്നെ പെരുമഴ -
നദി പിറക്കുന്നു ..
ഒരു കടലാസ് തോണിയും
കുറെ ആറ്റുവഞ്ചി പൂക്കളും
കാറ്റും പൂത്തമരങ്ങളും-
നിര്‍ത്താതെ കൂവുന്ന കുയിലും ;
ഒരു നീണ്ട സ്വപ്നം .

പാതി തുറന്ന വാതില്‍
ഉള്ളില്‍ കുറുകുന്ന പ്രാവുകള്‍ ....
പൂത്ത വാകമരത്തില്‍ ഒരു കിളിക്കുട് ,
പകലടങ്ങി -ഇരുട്ടില്‍ നറുനിലാവ്
ചന്ദനം കടഞ്ഞ ശില്പം;
നിശാ ശലഭങ്ങള്‍ക്ക്
ചിറകുമുളച്ചു.-  നിഴല്‍ക്കൂത്ത് ...
സമയരഥം ഉരുളുന്നു ...
ആറുകാലങ്ങളും  വസന്തം.

ഒരു കാറ്റ് ;-
ആടിയുലയുന്ന തീനാളം .
ഒപ്പം നിഴലുകള്‍ ...
ആരോ കമഴ്ത്തിയ എണ്ണപ്പാത്രം ,
തീ പടര്‍ന്നു .
കാറ്റാഞ്ഞു വീശി -
പ്രാവുകള്‍ ചിറകടിച്ചുയര്‍ന്നു,
ചുവന്ന പൂക്കള്‍ കരിഞ്ഞു .


കൊട്ടിയടച്ച വാതില്‍
കാന്‍വാസില്‍ -
ചായക്കൂട്ടുകള്‍ തീര്‍ത്ത രൂപമില്ലാത്ത ചിത്രം.
മച്ചില്‍ കുറുകുന്ന പ്രവുകളില്ല,
പകരം തൂങ്ങിയാടുന്ന "കയര്‍",
നിലച്ച സമയരഥം.
യാത്ര ഇത്രദൂരം.....

                                  യോതിഷ് ആറന്മുള


Saturday, September 17, 2011

കാലം












കാലം 

ചിതറിയ മാനുഷിക ചിന്തകളാല്‍ 
കൊഴിയുന്ന  ജീവസ്ഫുരണങ്ങള്‍ ;
വിടരുവാന്‍ വെമ്പുന്ന പുഷ്പമുകുളം 
ചെറു ചൂടില്‍ ഉണരാതുരുകുന്ന കാഴ്ച -  ഹോ ...?
ഇനിയും ശ്മശാനമാണ് മുന്‍പില്‍.
അടര്‍ന്നുതിരുന്ന ചുടു ചോരയില്‍ 
താണ്ഡവമാടുന്ന കലികാലമേ ...
അരിഞ്ഞിട്ട ചിറകില്‍ കുരുത്തത് -
പ്രതീക്ഷയല്ല.... 
ധര്‍മ്മബോധമല്ല...
പകയും അറപ്പും വെറുപ്പും മാത്രം .
ദാഹജലത്തിനു ചോരയൂറ്റുന്ന  കാലമേ......
കണ്ണുനീര്‍ വീണ മണ്ണില്‍ 
മുളയ്ക്കില്ലിനി, ജീവന്‍റെ പുതുനാമ്പുകള്‍ .....
കാലമുണരുമ്പോള്‍ ഉയരുന്ന -
നിലവിളിയില്‍ , അമ്മ-
തലതല്ലിക്കരയുന്നത് കേള്‍പ്പു; പുലരില്ല -
ശാന്തിയിനിയും.,
നശിക്കട്ടെ സര്‍വ്വതും - നശിക്കട്ടെ .

                                     യോതിഷ് ആറന്മുള            

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....