Saturday, June 25, 2022
ആദവും ഹവ്വയും
Friday, June 24, 2022
മുറിവ്
നേർച്ചയിൽ അധികവും പോയത്
അങ്ങോട്ടാണ് ..
ഉരുളി കമഴ്ത്തുമ്പോഴും
ഉരുവിട്ടത്
ആൺകുട്ടി ആൺകുട്ടിയെന്നാണ് ...
ജനിക്കും മുൻപേതന്നെ
അവഗണിക്കപ്പെട്ടു ...
എന്നിട്ടോ ?
മേൽവിലാസം തെറ്റിവന്ന
ഒരൊറ്റ മുറിവ് ..
ആ മുറിവിനാൽ
പങ്കുവയ്ക്കലിന്റെ
ശാസ്ത്രത്തെ
നീതികരിക്കാനാവാത്ത വിധം
ഏറ്റക്കുറച്ചിലോടെ-
ലോകം
രണ്ടായി
നിർവ്വചിക്കപ്പെട്ടു ...
ഒറ്റമുറിവിനാൽ
അവൻ അവളായി
രൂപാന്തരം പ്രാപിച്ചു ...
അനന്തരം
ആ മുറിവിനാൽ
അവൾ നീറാൻ തുടങ്ങി..
ബാല്യത്തിന്റെ
പടികടക്കുംമുമ്പേ
ജീർണിച്ച അയിത്താചാരസിദ്ധാന്തം
മാസത്തിൽ ഏഴുദിനരാത്രങ്ങൾ
പടിക്കുപുറത്താക്കി...
അച്ചടക്കത്തിനും
ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,
നല്ലപെരുമാറ്റത്തിന്
പ്രശംസ,
കണ്ണികൾ ഓരോന്നായി
വിളക്കിച്ചേർക്കപ്പെട്ടു...
"നല്ലവൾ" പട്ടത്തോടെ -
അസ്വാതന്ത്ര്യത്തിന്റെ
കരിനിഴൽപാടത്ത്
പതിരായി കിടന്നുപൊള്ളി ..
അടുപ്പിനും തീന്മേശയ്ക്കുമിടയിൽ
ഓടി തളർന്നു ....
കുറഞ്ഞതെന്നോ
കൂടിയതെന്നോ
പ്രായപരിധി ഇല്ലാതെ -
മുറിവുകൾ
എത്ര തുണികൊണ്ടു
മൂടിവച്ചിട്ടും
തേടിപ്പിടിച്ച്
പിച്ചിച്ചീന്തി വ്രണപ്പെടുന്നു....
അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..
എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!
ജനിച്ചനാൾ തൊട്ട്
ദൃഷ്ടി പതിക്കാതെ എങ്ങനെ -
ഞാനൊരു പെൺകുഞ്ഞിനെ
വളർത്തും...?
വയ്യ!
എന്റെ പ്രാർത്ഥനകളും
ഒരാൺകുഞ്ഞിലേക്കു തന്നെ
ഉരുളിയായ് കമഴ്ത്തും
ആണ്‍കുഞ്ഞെങ്കില്‍
"പെണ്ണിനെ ബഹുമാനിക്കാന്‍"
പഠിപ്പിച്ചു വളർത്തും ...
അടുത്ത തലമുറകൊണ്ടെങ്കിലും
ലോകം മാറട്ടെ ...
ശേഷമെങ്കിലും -
പങ്കുവയ്ക്കലിന്റെ
ശാസ്ത്രത്തെ
നീതികരിക്കാവുന്ന വിധത്തിൽ
ഏറ്റക്കുറച്ചിലുകളില്ലാതെ
ലോകം
രണ്ടായി
നിർവ്വചിക്കപ്പെടട്ടെ...
Thursday, March 22, 2018
അന്നുമിതുപോൽ
Thursday, November 23, 2017
തൊട്ടാവാടി
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...
ഒഴിവുദിവസത്തെ കളി
ശില
പലിശക്കാരൻ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
കാക്കപുള്ളി
കണ്മഷി കലർന്ന കണ്ണീരുവീണു-
പൊള്ളിയതാണ്,
എന്നിലെ കാക്കപുള്ളിയൊക്കെയും.....
പ്രണയകാവ്യം
ഒരായിരം കവിതയിലും നീയുണ്ടാകും..
ഇതുവരെ എഴുതിയവയിലൊക്കെ
നീ പറയാതെ പറഞ്ഞ്,
മിണ്ടാതെ മിണ്ടി,
വഴക്കിട്ടു നിന്നിരുന്നു ...
മിണ്ടുമ്പോൾ
കുശുമ്പു കണ്ണുകൊണ്ടു നോക്കി ,
പല്ലിറുമ്മി ,
മുറുമുറുത്ത് നിൽക്കുന്ന
നിന്റെ ഭാവങ്ങൾ മാത്രം
വിവർത്തനം ചെയ്താൽ മതി ....
ഇനി വരും നൂറ്റാണ്ടിലേക്ക്
ഒരു പ്രണയകാവ്യമാവാൻ...
ജ്യോതിശാസ്ത്രം
അനാഥൻ
ഭയം ഒരുടുവസ്ത്രം പോലെ
വാരിയുടുത്ത,
നിസ്സഹായത മുറ്റിയ -
ഏതോ പെണ്ണിന്റെ
വയറ്റിൽ പത്തുമാസം
നിറഞ്ഞുകിടന്ന വിശപ്പ് ...
ലക്ഷ്മണവ്യഥ
Thursday, June 30, 2016
ഇനി നമുക്ക് മണ്ണുകൊണ്ട് തുലാഭാരം നടത്താം..
പുഴയുടെ പേരും പറഞ്ഞ്,
പെരിയ ഗ്രാമ സങ്കടങ്ങളെക്കുറിച്ചു -
പാടാനോ ....
നഗര വിലാപ കാവ്യങ്ങൾ
പാടി കരയുവാനോ ....
ഒരു കവിയും വരില്ല ......
കാരണം -
അയാൾക്കിപ്പോൾ
ഒട്ടകങ്ങളെ കുറിച്ച് മാത്രമേ
പാടാൻ കഴിയു...
നീണ്ടു നിവർന്നു കിടക്കുന്ന
മണ് വഴികളിൽ
ഒരിക്കൽ പോലും വഴിതെറ്റാതെ-
വീടെത്തിക്കാറുള്ള
ഒട്ടകങ്ങളെ കുറിച്ച് മാത്രം ........
Tuesday, June 28, 2016
"ദൈവം കുഴമ്പു മണക്കുന്ന - മുറിയിൽ വിശ്രമിക്കുമ്പോൾ,"
ഭാര്യാസമേതനായി,
കാശി, രാമേശ്വരം, ഹരിദ്വാർ വഴി
ഹിമാലയത്തിൽ വരെ -
ദൈവസമീക്ഷയോടെ അലഞ്ഞു ...
മകൻ പോയ വഴിയിലേക്ക്
നോക്കി "വൃദ്ധ ദൈവങ്ങൾ" ആദ്യം ചിരിച്ചു...
പിന്നീട് -
തമ്മിൽ തമ്മിൽ
നോക്കിയിരുന്ന കണ്ണുകളിൽ
അതിർത്തികൾ ലംഘിച്ചൊരു - കടൽ,
വന്നു നിറഞ്ഞു....
Monday, June 20, 2016
റൊട്ടി
നേരം പുലരുമല്ലോന്നോർത്തോത്ത്,
നാളെയും കുഞ്ഞുങ്ങൾ
കരയുമല്ലോന്നുള്ളിൽ ഭാരം കനത്ത്,
കഴിഞ്ഞു പോയതിനേക്കാൾ -
വരാനിരിക്കുന്ന പതിനായിരം
വിശപ്പുരാത്രികളെ കുറിച്ച്
വേവലാതിപ്പെട്ട് - ഇന്നും,
റൊട്ടി മൂന്നായി പങ്കു വയ്ക്കപ്പെട്ടു...
Thursday, April 28, 2016
Tuesday, March 8, 2016
പരാതി
ഒരു വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ ഓടി തളരുന്നത് ...
നേരം പുലരുന്നതിനു മുൻപ്-
അടുക്കളയിൽ,
വിറകിനൊപ്പം പുകയുന്നത് ...
കഞ്ഞിക്കൊപ്പം തിളയ്ക്കുന്നത് ..
കടുകിനോപ്പം പൊട്ടിചിതറുന്നത് ...
പെണ്ണായുസ്സ്
വീടുകൊണ്ട് തീരുന്നില്ലെന്ന്
പരിതപിക്കുന്നത് ...
മാവേലി സ്റ്റൊറിലെ തിരക്കിൽ നിന്ന് ,
റേഷൻ കടയിലെ ക്യൂവിലേക്ക് നീളുന്നത് ..
വിപണി ചന്തയിലെ മേടവെയിൽ
ചൂടിൽ നിന്ന്
പലചരക്കു കടയിലെ സാധനങ്ങളുടെ
ലിസ്റ്റിലേക്ക് വിയർത്തിറങ്ങുന്നത് ....
ദിനംപ്രതി -
കുട്ടികൾ
സ്കൂൾ
പ്രായമായ അച്ഛൻ
ആശുപത്രി ...
മാസംപ്രതി -
പാചകവാതകം
ഫോണ്‍ ബിൽ
കറണ്ടു ബിൽ ....
അങ്ങനെ അങ്ങനെ ,
ഓടി ഓടി നീ തളരുന്നത് ...
അറിയാം പെണ്ണേ ...
നിന്റെ പരാതി ഇതൊക്കേയാണെന്നും
വീടിന്റെ രണ്ടു കാലുകൾ
നിന്റെതാണെന്നും ....
എങ്കിലും ഒന്ന് പറയട്ടെ...
വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ ഓടി തളരുന്നിടത്തെല്ലാം -
മീനവേനൽ ചൂടിലും ,
ഇടവപ്പാതിയിൽ കുതിർന്നും
പാടത്തും വരമ്പത്തും പോസ്റ്റിന്റെ മുകളിലും ,
വിയർത്തും നനഞ്ഞും ..
മാവേലി സ്റ്റൊറിലെ തിക്കിലും തിരക്കിലും
ശാന്തനായി സാധനങ്ങൾ എടുത്തും കൊടുത്തും,
റേഷൻ അരി അളന്നു തൂക്കിയും കുശലം ചോദിച്ചും,
വിപണി ചന്തയിൽ
ചുമടെടുത്തും,
ആണുടലും ഉണ്ടായിരുന്നു..
ജീവിതത്തിന്റെ കണക്കുകൾ തെറ്റുമോന്നു ഭയന്ന് ...
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കി നോക്കി ,
നീയുണരുന്നതിനു അല്പ്പമാത്ര മുൻപ്
ഉറങ്ങാറുള്ള അവൻ...
സ്കൂളിലും ,
ആശുപത്രിയിലും ,
ഗ്യാസ് ഏജേൻസിയിലും ,
വിദ്യുച്ഛക്തി ബോർഡിലും,
ടെലഫോണ്‍ എക്സ്ചേഞ്ചിലും,
എന്നു വേണ്ട എല്ലായിടങ്ങളിലും ..
ഓരോരോ പണിയിൽ ഏർപ്പെട്ടു കൊണ്ട്
നിരവധി അനവധി ആണുടലുകൾ ഓടിക്കൊണ്ടിരിക്കുന്നു...
ആരോടും പരാതി പറയാനില്ലാത്ത
ഒരു പണിയുമായി,
അവനും വീടിന്റെ രണ്ടു കാലാകുന്നുണ്ട്...
നിനക്ക് താങ്ങാകുന്നുണ്ട് ....
( 2016 ഫെബ്രുവരി ലക്കത്തിൽ പുടവ കുടുംബ മാസികയിൽ വന്ന കവിത )

മുറിവ്
നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....
-
അറിയതെയെപ്പോഴോ ...... ഹൃദയത്തോട് ചേര്‍ന്ന് മനസ്സിന് ആയങ്ങളില്‍ കുളിര് കോരിയിട്ട കവിത.. ഏകാന്ത യാത്രയില്‍ മനം മടുക്കുമ്പോള്‍ -...
-
മരണത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കാണ് ഞാന്‍ ജനിച്ചത് .. ഒടുങ്ങാത്ത ശാപങ്ങളേറ്റ് - ജീര്‍ണിച്ച അസ്ഥിയില്‍...
-
നിറമില്ലാത്ത മഴവില്ല് വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു ..... പകലന്തിയോളം കരഞ്ഞു .... തിരികെ നടക്കുവാന്‍ ക...
-
പ്രജ്ഞ പൊള്ളിയടർന്നൊരു തിരി നിന്നിലെരിയുന്ന- ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ നാലു ചുവരുകൾ നിന്നെ നോക്കിക്കിടന്നിടും ... അച്ഛന്റെ മ...
-
നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്...
-
മഴവന്നു വിളിച്ചിട്ടും തളിർക്കനാകാതെ... കാറ്റ് പിടിക്കതൊരു ഒറ്റമരം .. വസന്തമെത്തി മടങ്ങിയ ചില്ലയിൽ അവശേഷിച്ച - രണ്ടിലകളിൽ ജീവന്റെ ...
-
പുസ്തകസഞ്ചി വലിച്ചെറിഞ്ഞു , തൊടിയിലേക്ക് അഴിച്ചുവിട്ട - ആട്ടിൻ കുട്ടികളെപോലെ , ഓടിനടക്കുമ്പോൾ... ...
-
പെണ്ണെ - നിന്റെ കണ്ണിലെ കണ്മഷി കലർന്ന കണ്ണീരുവീണു- പൊള്ളിയതാണ്, എന്നിലെ കാക്കപുള്ളിയൊക്കെയും.....
-
ഒറ്റശിഷ്ടം ... നാമെന്ന ഇരട്ട ചങ്ക് ... ഇത് പറയുമ്പോളുണ്ടാകുന്ന പൊരുത്തവും പൊരുത്തക്കേടും; തിരിച്ചറിയുന്നതി...