Showing posts with label ഹൈക്കു. Show all posts
Showing posts with label ഹൈക്കു. Show all posts

Sunday, June 26, 2022

ഭയം

പൂവാകാൻ ഭയമാണ്..
പുലരിയെ നോക്കി 
പുഞ്ചിരിക്കും മുൻപേ 
നുള്ളിയെടുത്തില്ലേ..
പൂജക്കെന്നു പറഞ്ഞു-
പിച്ചിയെറിഞ്ഞില്ലേ...

ശരിക്കും ഭയമാണ് ..


Saturday, June 25, 2022

സങ്കടം

എന്റെ പ്രണയം കൊണ്ട് നീ,
പണ്ടേ സമ്പന്നയായിരുന്നല്ലോ.. 
എന്നിട്ടും! 
ആ സമ്പത്തിൽ നിന്നൊരു- 
തരി പൊന്നുപോലും 
നീയെടുത്തണിയുന്നില്ലല്ലോ.... 
എന്നതായിരുന്നു സങ്കടം...  

കറുപ്പ്

കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ  / ഏഴ് നൂറിൽ ആണോ 
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി 
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് .  

പി(ഇ )ണക്കം

പിണക്കത്തിന്റെ 
പെരുവഴിയിൽ നിന്നും 
ചേമ്പില കുടചൂടി 
ഇടവഴികേറി 
ഇണക്കത്തിന്റെ പെരുമഴയത്ത് 
നനയാതെ നനയുകയാണ് നമ്മൾ... 

Thursday, November 23, 2017

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

നിനക്കുമാത്രം

ഇത്ര ലളിതമായി
നിനക്കല്ലാതെ മറ്റാർക്കാണ്
എന്നെ പറ്റിക്കാനാവുക ..  

പാരിജാതം

നിന്നെ കാണുമ്പോൾ മാത്രം 
പൂക്കുന്നൊരു പാരിജാതമുണ്ട് മനസ്സില്‍

കാക്കപുള്ളി

പെണ്ണെ - നിന്റെ കണ്ണിലെ 
കണ്മഷി കലർന്ന കണ്ണീരുവീണു-
പൊള്ളിയതാണ്,
എന്നിലെ കാക്കപുള്ളിയൊക്കെയും.....

ജ്യോതിശാസ്ത്രം

ആഴ്ചതോറും വാരഫലം നോക്കി 
ഇല്ലാത്ത പ്രയാസം ഉണ്ടാക്കി -
ജീവിക്കണമെന്നാണ് - ( ജ്യോതി )ശാസ്ത്രം    

Friday, October 23, 2015

ചിറ്റാമ്പൽ

ആയിരം പൂർണേന്ദു ഒന്നിച്ചുദിച്ച പോലെത്ര -
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......

Wednesday, October 14, 2015

പ്രകാശസംശ്ലേഷണം

















വെയിലേറ്റു വാടിയതല്ല...
അവനില്ലാതെന്നിൽ -
പ്രാണനില്ലെന്ന്  - ഒരില,
നിലാവിന്റെ പ്രണയത്തെ 
നിർഖേദം നിരസിക്കുന്നു... 

Sunday, December 22, 2013

തുലാവർഷം

തുലാവർഷം പറഞ്ഞ കഥയോളം വരില്ല,
മറ്റൊരു കണ്ണീർ പരമ്പരയും .........

Sunday, September 29, 2013

"ഒറ്റ"ക്കവിതകൾ

നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്ചറിവിൽ , ഒറ്റപെട്ടുപോകുന്ന, ഒറ്റയ്ക്കാവുന്ന ചില വരികൾ  -  ഒറ്റക്കവിതകൾ 

1. ഞാനും 

കൂടെയുണ്ടെന്നു  തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു.....
















2. ഒറ്റവരിപ്പാത 

ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......


3. കുടിശ്ശിക 

പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്‌ 
വൃദ്ധസദനത്തിലെ 
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....






4. പൊട്ടത്തെറ്റ്


ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും 
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ  അവശേഷിക്കപ്പെടുന്നിടത്താണ് 
ജീവിതത്തിന്റെ ഗണിതവും 
ഗണിതത്തിലെ  ശാസ്ത്രവും തമ്മിൽ തെറ്റുന്നത്...

 






5.ഓർമ്മയിലേക്കെന്നും  ഒറ്റയ്ക്ക് 


തുമ്പിക്ക് പിന്നാലെ, 
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും 
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക് 
ഓടിചെല്ലാറ്



യോതിഷ് ആറന്മുള

ദുരവസ്ഥ

ആഘോഷങ്ങൾ എത്ര വലുതാണെങ്കിലും 
ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിലവ പോയ്‌ മറയും .... 
ഏറ്റവും ചെറിയ സങ്കടങ്ങൾക്കു പോലും -
ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമനുഭവിക്കേണ്ടി വരുന്നത് 

Thursday, February 28, 2013

ദിക്കറിയാ പൊട്ടന്‍




ഉദയം കൊണ്ടു രാത്രിയും
അസ്തമയം കൊണ്ടു പകലും
കട്ടെടുത്ത് -
ദിക്കറിയാ പൊട്ടന്‍
വിണ്ണില്‍ തെളിഞ്ഞും
കടലില്‍ ചാടിയും കളിക്കുന്നു .....

Thursday, February 7, 2013

ഭീരു











ഒരിക്കല്‍ പോലും
പ്രണയിചിട്ടില്ലാത്തവന്‍ 
എല്ലാ അര്‍ത്ഥത്തിലും ഭീരുവാണ് ...
അതിനു വേണ്ടി -
കണ്ടെത്തുന്ന ന്യായങ്ങള്‍ 
ഭീരുത്വം മറയ്ക്കാനുള്ള ഉപാധിയും ...


ദൈവവിശ്വാസി

അമ്മയെ വൃദ്ധസദനത്തില്‍
കൊണ്ടാക്കി വരുമ്പോള്‍
മാതാവിന്റെ മുന്‍പില്‍
ഒരു മെഴുകുതിരി -
കത്തിക്കാന്‍ അയാള്‍ മറന്നില്ല....

Sunday, November 25, 2012

ബുള്‍സൈ

തട്ടുകടയിലെ വട്ട പ്ലേറ്റില്‍,
എന്റെ വിശപ്പിനെ-
നോക്കി കിടക്കുന്നു,
പാതിവെന്തൊരു ഭ്രൂണം ..
ചേതനയറ്റൊരു കാളകണ്ണുപോലെ...

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....