Wednesday, November 7, 2012

ഫോസിലുകള്‍











ഇന്നുള്ളവര്‍ - പുഴ ഒഴിഞ്ഞിടത്ത്,
കിണര്‍ കുഴിച്ച നേരത്തെപ്പോഴോ-
മണ്ണിലുറഞ്ഞുപോയ
കുറെ ഫോസിലുകള്‍ കണ്ടെടുത്തു...
ഗവേഷകര്‍ അത്ഭുതം കൂറി  പറഞ്ഞു.
യുഗന്തരങ്ങള്‍ക്ക് മുന്‍പെന്നോ  -
ഇവിടെ കുറെ  " മനുഷ്യര്‍ " ജീവിച്ചിരുന്നു....
അവരുടെ തലയോട്ടികളില്‍ നിന്നും
ഭാരത സംസ്കാരത്തിന്‍റെ  -
കണികകള്‍ കണ്ടെടുത്തു...
ചുരുട്ടി പിടിച്ചിരുന്ന ഉള്ളം കയ്യില്‍
കുറെ വാക്കുകള്‍
കോറിയിട്ടിരുന്നു ..
സ്ത്രീ  അമ്മയാണ് ദൈവമാണ്
അവള്‍ എന്‍റെ കൈയ്യില്‍ സുരക്ഷിതയാണ് ....
അരക്കെട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ച -
മനസ്സെന്ന പൊതിക്കെട്ടിനുള്ളില്‍
നിറയെ സ്നേഹമായിരുന്നു..
ഗവേഷകന്‍റെ അരകെട്ടില്‍ -
എത്ര തപ്പിയിട്ടും ഒരു കത്തിയില്‍
കൈ ഉടക്കിനിന്നു ..
ഹൃദയമൊഴിഞ്ഞിടത്ത്
ഇപ്പോള്‍ മുതല്‍ എന്തോ - മിടിക്കുന്നുണ്ട്‌
ആ മിടിപ്പിന്‍റെ അവ്യക്തതാളം-
പറയുന്നതെന്തെന്ന് അവസാനമവര്‍
കണ്ടെത്തി..........  മാനിഷാദ

                                            യോതിഷ് ആറന്മുള

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....