ഞാന്‍ എന്‍റെ സങ്കടങ്ങളുടെ കെട്ടുകള്‍ എല്ലാം-
അയിച്ചു വിടാന്‍ പോകുന്നു ...
അല്ലെങ്കില്‍ എന്തിനാണ് കണ്ണീര്‍ പുഴയിലെ -
അവസാന തോണിക്കാരനായി ഞാന്‍ മാത്രം അലയുന്നു..
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളെ -
ഇടനെഞ്ചില്‍ കനത്തു നില്‍ക്കുന്ന -
ഭാരം തള്ളിയിട്ടു പൊട്ടിച്ചെറിയണം.
എന്നിട്ടും- എനിക്കെന്‍റെ സ്വതന്ത്ര്യം തിരിച്ചു കിട്ടിയില്ലെങ്കില്‍
ലോകത്തിന്‍റെ നെറുകയില്‍ ചവുട്ടി,
കത്തി മറിയുന്ന സൂര്യന് കീഴെനിന്നു -
ഉറക്കെ അട്ടഹസിക്കണം .....
No comments:
Post a Comment