Tuesday, December 27, 2011

കാത്തിരിപ്പ്‌


അവസാനമെവിടെയെന്നറിയാതെ-
നീളുമീ; മണ്‍പാതയ്ക്കുമപ്പുറം
മേഘശകലങ്ങള്‍ തീര്‍ക്കുന്ന -
നിഴല്‍ ചിത്രങ്ങളില്‍ ,
ഇടയ്ക്കെപ്പോഴെങ്കിലും
എനിക്കേറ്റം ഇഷ്ടപെടുന്ന -
രൂപം വരയ്ക്കുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

നട്ടുച്ചനേരത്ത്‌ സൂര്യന്‍
തലയ്ക്കു മുകളില്‍
തിളച്ചു മറിയുമ്പോള്‍
ഒരു തണല്‍ മരമെന്നില്‍
നിഴല്‍ വിരിക്കുന്നതും .........
മഴത്തുള്ളികള്‍ വന്നലറി
കരഞ്ഞു കൊണ്ടാഞ്ഞു പെയ്യുമ്പോള്‍ -
ഒരു ചെമ്പില തണ്ടുമായ് -
എന്നോടോത്തണയുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

ഒടുവില്‍ -
എന്റെ  കാത്തിരിപ്പുകളെല്ലാം
നിന്നില്‍ എത്തിച്ചേരുന്നത്
തികച്ചും യാദ്ര്യശ്ചികം  മാത്രം.........  


                                        യോതിഷ് ആറന്മുള

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....