Friday, September 23, 2011

ചിതല്‍പുറ്റുകള്‍

ചിതല്‍പുറ്റുകള്‍











ചുമരില്‍ ഭാരമേറുന്നുവോ ?
ചുറ്റുമിരുള്‍ നിറയുന്നുവോ?
എങ്കിലിനി  ഞാന്‍ മയങ്ങട്ടയോ...
ആരോ പറഞ്ഞ വചനങ്ങള്‍ -
"പുറം കാഴ്ച കാണാതെ കണ്ണടച്ച് ...
ഒരു വാക്ക് മിണ്ടാതെ വായ പൊത്തി..
എന്‍റെ കാതുകള്‍ പൊത്തി ഞാനുങ്ങട്ടയോ ?"
എത്ര നാളുകള്‍ -
പിന്നെത്ര യുഗങ്ങള്‍ ....
ആ മരച്ചുവട്ടില്‍ ഞാനുറങ്ങി. 
എന്‍റെ ചോര പോടിഞ്ഞതറിഞ്ഞതില്ല , 
മകനെ കുരിശില്‍ തറച്ചതറിഞ്ഞതില്ല ,
മകളെ കൊത്തി വലിച്ചതറിഞ്ഞതില്ല ,
പെങ്ങള്‍ തന്‍ ചേല ഉരിഞ്ഞതറിഞ്ഞതില്ല ,
അമ്മ തന്‍ കണ്ണീര്‍ വരണ്ടതും അറിഞ്ഞതില്ല ...
യുഗാന്തരങ്ങള്‍ക്കുമപ്പുറം 
കണ്ണ് തുറന്നു ഞാന്‍ കണ്ട കാഴ്ച -
എന്നെ പൊതിഞ്ഞ ചിതല്‍പുറ്റുകള്‍.....
കാത് തുറന്നു ഞാന്‍ കേട്ടതാദ്യം -
"നീ വേണ്ട ഞാന്‍ മതി "
എന്നാ വാക്കും - പിന്നെ 
പ്രാണ വേദനയോടൊരു നിലവിളിയും...   


                              യോതിഷ് ആറന്മുള 


2 comments:

lalunmc said...

നന്നായി തുടരുക .... ആശംസകള്‍ ..

Anu said...

Valare santhosham

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....