Sunday, September 25, 2011

നിറമില്ലാത്ത മഴവില്ല്

നിറമില്ലാത്ത മഴവില്ല്














വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു .....
പകലന്തിയോളം കരഞ്ഞു ....
തിരികെ നടക്കുവാന്‍ കഴിയില്ലയെങ്കിലും 
വെറുതെ - പുറകിലെന്തോ തിരഞ്ഞു ........
ദൂരെ , പ്രതീക്ഷക്കു മുനവെച്ചു -
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....
എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....
പിന്നിട്ട വഴിയിലെ പടിവാതിലാരോ 
കൊട്ടിയടച്ചിരിക്കുന്നു ......
ഇനിയെന്തെന്ന ഭാവം കനക്കുമ്പോഴും 
ഈ നിശബ്ധതയിലൊരു പിന്‍വിളി -
കാതോര്‍ക്കുമ്പോഴും 
ശൂന്യത മാത്രം നിറയുന്നു........

എവിടെയാണിന്നെന്‍റെ പ്രണയവും 
ധനുമാസപുലരിയും അമാവാസിനാളും
എവിടെയാണിന്നെന്‍റെ ഹൃദയത്തില്‍ മുക്കി -
ചുവന്ന പീലിതണ്ടില്‍ 
ആത്മാവിലെഴുതിയ പ്രണയകുറിപ്പുകള്‍....
എവിടെയാണിന്നെന്‍റെ നിഴലും 
നിറയുന്ന കുളിരും 
കടലോര സന്ധ്യയും,
എന്‍റെ സ്വപ്നങ്ങളും .........
ഒടുവിലെന്‍ മിഴിതുമ്പിലൊരു-
കുങ്കുമപോട്ടായി കടലാഴങ്ങളിലെപ്പോഴോ 
ചാടിമരിച്ച കിരണങ്ങളും
കാലതിരശ്ശീലയില്‍ തേഞ്ഞു മറഞ്ഞ -
നിലാവും മിഥുനങ്ങളും
പകര്‍ന്നു തന്നതിരുളിന്‍റെ നിറവും 
നിറമകന്ന മഴവില്ലും സ്വപ്നങ്ങളും മാത്രം ......
ഇനിയും പ്രതീക്ഷക്കു മുനവച്ചു 
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....

എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....

ഞാനിനിയുമൊരുപാട്ട് പതിയെ മൂളാം
എന്‍റെ കരളിന്‍റെ തേങ്ങലുകള്‍  ഓര്‍ത്തുപാടാം ...
ജാലകപ്പാളിക്കുമപ്പുറം 
നീളും ഒരൊറ്റയടിപ്പാത  തീരുവോരം 
നോക്കി ഞാനിരിപ്പു.......
ഇനിയും തിരികെ നീ എത്തുമെങ്കില്‍....
ഇഷ്ട വസന്തമേ......... 
നഷ്ട സ്വപ്നങ്ങളെ ....
നിങ്ങളെന്‍റെ ചിതയ്ക്ക് -
കൊളുത്തിയ തീയില്‍ വെന്തു പിടയുമ്പോഴും 
പ്രതീക്ഷക്കു മുനവെച്ചു -
തിരിഞ്ഞു നോക്കുമ്പോളെന്‍
ഹൃദയത്തില്‍ വേര് പറിയുന്നു.....
എന്‍റെ ഹൃദയത്തില്‍ വേര് പറിയുന്നു.....



                                        യോതിഷ് ആറന്മുള 

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....