Saturday, September 24, 2011

അഭയാര്‍ത്ഥികള്‍

അഭയാര്‍ത്ഥികള്‍





















ഇന്നീ  സ്കൂള്‍ വരാന്തയില്‍ -
അഭയാര്‍ത്ഥികള്‍ക്കൊപ്പം ,
അവന്‍ ചോദിച്ചോരായിരം ചോദ്യചിഹ്നങ്ങള്‍ ....
എനിക്ക് മുന്‍പില്‍ വളഞ്ഞു-
കുത്തി നില്‍ക്കുന്നു ...
മലവെള്ളപ്പാച്ചിലില്‍ തോണിയിലേറി -
ദൂരേക്ക്‌ പോയ അമ്മയ്ക്ക് 
വിശക്കുന്നുണ്ടാകുമോ...... ?
എനിക്ക് വിശക്കുമ്പോള്‍ അച്ഛന്‍ -
കരയുന്നത് എന്തിനാണ്...... ?
അച്ഛന്‍ കരയുമ്പോളെന്തിനാണുണ്ണിയെ  
ചുംബിക്കുന്നത് .....?
ഒടുവില്‍- 
ജീവിതതിനര്‍ത്ഥം വിശപ്പാണോ ?
എന്നവന്‍റെ  ചോദ്യത്തിനുത്തരം -"അതെ "
എന്നറിയാതെ ഞാന്‍ തികട്ടിയപ്പോള്‍ 
മനപ്പായസം പോലവനാ - ഒരുത്തരം 
നക്കികുടിച്ചു............. 


                                  യോതിഷ് ആറന്മുള 



2 comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....