Wednesday, September 21, 2011

കാമുകി

അറിയതെയെപ്പോഴോ ......
ഹൃദയത്തോട്  ചേര്‍ന്ന്
മനസ്സിന്‍ ആയങ്ങളില്‍ 
കുളിര്‍ കോരിയിട്ട കവിത..
ഏകാന്ത യാത്രയില്‍ 
മനം മടുക്കുമ്പോള്‍ - എന്നില്‍,
സ്വപ്നം നിറച്ച്‌
കാണാമറയത്തെവിടെയോ...
കുറെ കവി വാക്കുകളുമായി-
എത്തുന്നത് നീ മാത്രം.

കോരിച്ചൊരിയുന്ന മഴയില്‍... 
ചിലപ്പോള്‍ -
ഉറക്കമില്ലാത്ത രാത്രികളില്‍...
ഏകാന്തതയുടെ നടുതളങ്ങളില്‍
ഒരു ഭ്രാന്തനായ് അലയുമ്പോള്‍,
അല്ല...
ദിനരാത്രങ്ങള്‍  പോലും 
നീ കടന്നുവരും.
ഒരു കാമുകിയുടെ പരിവേഷവുമായി ...
ഒരു ചൂളം വിളിയുടെ അകമ്പടിയോടെ,
പ്രണയ സുഗന്ധമായി എത്തുന്ന 
നീയാണ് എന്‍റെ കാമുകി...

പതനം നേരിടുന്ന സ്വപ്നം 
ഒടുവില്‍ - ഞാനും 
അഗാതങ്ങളില്‍ പതിക്കുമ്പോള്‍ 
ഒരു നേര്‍ത്ത സംഗീതമായി-
മനസ്സില്‍ ഒഴുകിയെത്തുന്നതും 
നീ മാത്രം.

കരിഞ്ഞുണങ്ങിയ പൂവും 
പാടാത്ത കുയിലും 
കുറുകാത്ത പ്രാവും
സിരകളില്‍ രക്തം കട്ടപിടിപ്പിക്കുമ്പോള്‍ 
ആ നിശബ്ദ താഴ്‌വരയില്‍ 
ഉന്മത്തനായ എന്നെ -
പ്രണയ വരികള്‍ കൊണ്ടൊരു-
ഗായകനാക്കുന്നതും നീ മാത്രം.

ഇരുട്ടില്‍ ഭീകരതയുടെ 
നഗ്നമുഖം കണ്ടു നിലവിളിക്കുമ്പോള്‍
ഞാന്‍ കാണുവാന്‍ ശ്രമിക്കുന്നതും 
അറിയാന്‍ ആഗ്രഹിക്കുന്നതും  - നിന്നെക്കുറിച്ച് ;
ഒടുവില്‍ -
നിഷ്കളങ്കതയുടെ ചാരുതയും 
നിറഞ്ഞ പുഞ്ചിരിയുമായി
എന്‍റെ പേരുചൊല്ലി വിളിക്കുന്ന 
നിന്നെ എനിക്ക് കാണുവാന്‍ സാധിക്കും ,
പ്രിയ കവിതേ .......
നീ തന്നെയാണെന്‍റെ   കാമുകി.......


No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....