Sunday, September 18, 2011

ഒരു കൊച്ചു പ്രണയഗീതം

ഒരു കൊച്ചു പ്രണയഗീതം 















ഒരു യാത്ര...
കുറച്ചു ദൂരം.
ആറുകാലങ്ങളില്‍ ഇരുകാലുമായി-
ഒരു സമയ രഥം....
വെയില്  ചിരിക്കുന്നു ....
പിന്നെപ്പോഴോ- മഴമേഘങ്ങള്‍
ചാറിക്കരയുന്നു.
ഇടവഴിയിലൊരു  മന്ദിരം - വഴിയമ്പലം .
ഇതുവരെ ചാരിയ  വാതിലുമായ്
ഒരു സഹയാത്രിക ...
മരുഭുമിയിലൊരു  മഞ്ഞു തുള്ളി ...
പിന്നെ പെരുമഴ -
നദി പിറക്കുന്നു ..
ഒരു കടലാസ് തോണിയും
കുറെ ആറ്റുവഞ്ചി പൂക്കളും
കാറ്റും പൂത്തമരങ്ങളും-
നിര്‍ത്താതെ കൂവുന്ന കുയിലും ;
ഒരു നീണ്ട സ്വപ്നം .

പാതി തുറന്ന വാതില്‍
ഉള്ളില്‍ കുറുകുന്ന പ്രാവുകള്‍ ....
പൂത്ത വാകമരത്തില്‍ ഒരു കിളിക്കുട് ,
പകലടങ്ങി -ഇരുട്ടില്‍ നറുനിലാവ്
ചന്ദനം കടഞ്ഞ ശില്പം;
നിശാ ശലഭങ്ങള്‍ക്ക്
ചിറകുമുളച്ചു.-  നിഴല്‍ക്കൂത്ത് ...
സമയരഥം ഉരുളുന്നു ...
ആറുകാലങ്ങളും  വസന്തം.

ഒരു കാറ്റ് ;-
ആടിയുലയുന്ന തീനാളം .
ഒപ്പം നിഴലുകള്‍ ...
ആരോ കമഴ്ത്തിയ എണ്ണപ്പാത്രം ,
തീ പടര്‍ന്നു .
കാറ്റാഞ്ഞു വീശി -
പ്രാവുകള്‍ ചിറകടിച്ചുയര്‍ന്നു,
ചുവന്ന പൂക്കള്‍ കരിഞ്ഞു .


കൊട്ടിയടച്ച വാതില്‍
കാന്‍വാസില്‍ -
ചായക്കൂട്ടുകള്‍ തീര്‍ത്ത രൂപമില്ലാത്ത ചിത്രം.
മച്ചില്‍ കുറുകുന്ന പ്രവുകളില്ല,
പകരം തൂങ്ങിയാടുന്ന "കയര്‍",
നിലച്ച സമയരഥം.
യാത്ര ഇത്രദൂരം.....

                                  യോതിഷ് ആറന്മുള


1 comment:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....